Monday 16 August 2010

രക്തസാക്ഷികൾ സിന്ദാബാദ്

അന്ന് പുതിയ സിനിമാ റിലീസില്ല, കെ.എസ്‌ യു, എസ്‌.എഫ്‌ ഐ സമരമില്ല, പിന്നെ ഉള്ള അടുത്ത കലാപരിപാടിയായ 'ഷുഗര്‍ റ്റൈമില്‍ ' [പഞ്ചാരയടി] ഏര്പ്പെട്ടിരിക്കുന്നതിനിടയിലാണു വൈറസിനെ പോലെ മാഡം വന്ന് കയറിയത്‌. സ്വള്ളലിന്റെ ആ കോൺസെൻട്ട്രേഷനിൽ ബെല്ലടിച്ചതു കൂടെ കേട്ടില്ല. പിന്നെ ആകെ ഉള്ള പോംവഴി ക്ലാസ്സില്‍ ഇരിക്കുകയെന്നത്‌ മാത്രമായിരുന്നത്‌ കൊണ്ട്‌ ക്ലാസ്സില്‍ സ്വസ്ത്ഥയില്ലാതെ ഇരുന്നു. ഈശ്വാരാ..എങ്ങനെയും ഈ ക്ലാസ്സ്‌ ഒന്ന് കഴിയണേയെന്ന് മനസ്സുരുകി പ്രാര്ത്ഥിുച്ച്‌ കൊണ്ടിരുന്നപ്പോളാണു പ്യൂണ്‍ എന്തോ ഒരു അര്ജുന്റ്‌ നോട്ടീസുമായി, ആന്റി വൈറസ്‌ പോലെ ക്ലാസ്സിലേക്ക്‌ കടന്ന് വന്നത്‌. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ [സായിപ്പിന്റെ ആശുപത്രി] വാഹനപകടത്തെ തുടര്ന്ന് കിടക്കുന്ന ഏതോ രോഗിക്ക്‌ അത്യാവശ്യമായി A- ഗ്രൂപ്പ്‌ ബ്ലഡ്‌ വേണം. A- ബ്ലഡ്‌ ഉള്ളവര്‍ ഉടനെ ഓഫീസില്‍ ചെല്ലുക. നോട്ടീസ്‌ വായിച്ച്‌ തീര്ന്ന്തും, ക്ലാസ്സില്‍ ഭയങ്കര ബഹളം. ഞങ്ങളുടെ ക്ലാസ്സില്‍ ഭൂരിഭാഗം ആണ്ക്കു്ട്ടികള്ക്കും A- ബ്ലഡ്‌ ഗ്രൂപ്പ്‌ തന്നെയെന്ന് കണ്ടപ്പോള്‍, പ്യൂണിനും, മാഡത്തിനും എല്ലാം അത്ഭുതം. നിങ്ങള്ക്കെില്ലാവര്ക്കും A- തന്നെയാണോ ബ്ലഡ്‌ ഗ്രൂപ്പ്‌. അതെയെന്ന് കൂട്ട ഉത്തരം വന്നപ്പോള്‍ ഫ്രണ്ട്‌ ബെഞ്ചില്‍ ഇരിക്കുന്ന, സ്വാമി അഥവാ കഞ്ചാവ്‌ സ്ഥിരമായി ഉപയോഗിക്കുന്ന സുഹൃത്ത്‌, പിന്നെ എന്നെയും റ്റീച്ചര്‍ ബ്ലഡ്‌ കൊടുക്കാന്‍ വിട്ടു. ഞങ്ങള്‍ രണ്ടാള്‍ വെളിയില്‍ ഇറങ്ങി ബാക്കി വരുന്ന ഞങ്ങളുടെ സംഘാംഗളെ കൂടി വിട്ടു തരണെയെന്ന് അപേക്ഷിച്ചപ്പോള്‍ സസന്തോഷം മാഡം അവരെ കൂടി ഇറക്കി വിട്ട്‌ ക്ലാസ്സ്‌ ശാന്തമാക്കി.

ധൃതിയില്‍ ഓഫീസിനെ ലക്ഷ്യമാക്കി നടക്കുന്നതിനിടെ ഞാന്‍ എല്ലാരോടുമായി പറഞ്ഞു... “അതേയ്‌.. എന്റെ ബ്ലഡ്‌ B+ ആണു. ഞാന്‍ ക്ലാസ്സില്‍ നിന്നും ചാടാന്‍ ചുമ്മാതെ എഴുന്നേറ്റതാണെ.അല്ലാതെ... “. അപ്പോള്‍ ബാക്കി എല്ലാവരും പറഞ്ഞു... ആര്ക്കതറിയാം A- ആണോ B- ആണോ എന്ന്.. അപ്പച്ചന്റെ ബന്ധുക്കള്‍ നോക്കട്ടെ. ആണെങ്കില്‍ അപ്പച്ചന്റെ ഭാഗ്യം..അല്ലായെങ്കില്‍ അപ്പച്ചന്റെ കഷ്ടകാലം. ഏതായാലും പ്രിന്സികയോട്‌ നമ്മള്‍ A- എന്ന് തന്നെ പറഞ്ഞ്‌ ഇന്ന് ചാടുക. പിന്നെയെല്ലാം വരുന്നത്‌ പോലെ. രക്തദാനമെന്ന മഹാദാനം ചെയ്യാന്‍ മനസ്സുമായി വന്ന തന്റെ ശിഷ്യ ഗണങ്ങളെ കണ്ട്‌ കോരിത്തരിച്ച പ്രിന്സി, അപ്പച്ചന്റെ ഒരു ബന്ധുവിനൊപ്പം
ഞങ്ങളെ കാറില്‍ കയറ്റി വിട്ടു.

ആശുപത്രിയില്‍ ചെന്ന് ബ്ലഡ്‌ ബാങ്കിനു മുന്പി ല്‍ സുഹൃത്തുക്കള്ക്കൊനപ്പം മനസ്സില്ലാ മനസ്സോടെ ഞാനും ക്യൂവില്‍ നിന്നു. എന്നെ കണ്ടതെ ഒരു നേഴ്‌സ്‌ പറഞ്ഞു... "ഒരു സൂചി കയറ്റാനെങ്കിലും ആരോഗ്യമുള്ളവര്‍ ഇവിടെ ബ്ലഡ്‌ കൊടുക്കാന്‍ നിന്നാല്‍ മതി.....അല്ലെങ്കില്‍ പിന്നെ ബ്ലഡ്‌ എടുത്ത്‌ കഴിഞ്ഞ്‌ ഇതിനെ ഒക്കെ കൊണ്ട്‌ ഓടി നടക്കാന്‍ ഇവിടെ ആര്ക്കും സമയമില്ലെ"""" എന്ന് പറഞ്ഞപ്പോള്‍ എന്റെ കൂട്ടുകാര്‍ എന്ന് പറയുന്ന ആ കരിങ്കാലികള്‍ എന്നെ നോക്കി വല്ലാതെ പല്ലിളിച്ചു. രോഗി ഇചിച്ഛതും പാല്‍, വൈദ്യന്‍ കല്പ്പിിച്ചത്‌ ഹോര്ലികക്സിട്ട പാലെന്ന് പറയുമ്പോലെ, നേഴ്‌സ്‌ പറഞ്ഞ്‌ തീര്ന്നതെ ഞാന്‍ ക്യൂവില്‍ നിന്നും മാറി മൂലയില്‍ ഉള്ള ഒരു തടി ബെഞ്ചില്‍ പോയി കാഴ്ച്ചകള്‍ കണ്ടിരുന്നു. ഒടുക്കം എല്ലാരുടെയും ബ്ലഡ്‌ പരിശോധനയും കഴിഞ്ഞ്‌ ഫലം പുറത്ത്‌ വന്നപ്പോള്‍, സ്ഥിരം സ്വാമി അടിക്കുന്ന സുഹൃത്തിന്റേത്‌ മാത്രമാണു A-.

സുഹൃത്ത്‌ സ്ഥിരമായി സ്വാമി അടിക്കുന്നവനാണെന്ന് പറഞ്ഞാല്‍, അപ്പച്ചന്റെ ബന്ധുക്കള്‍, രക്തം കൊടുക്കാതിരിക്കാന്‍ ഞങ്ങള്‍ കള്ളം പറയുന്നതാണെന്നെ കരുതൂ. പറയാതെയിരുന്നാല്‍ ആശുപത്രി വിട്ടിറങ്ങിയാലുടന്‍ അപ്പച്ചന്‍ കഞ്ചാവ്‌ മേടിക്കാന്‍ ഇടുക്കിയിലേക്ക്‌ പോകുന്നതും, അപ്പച്ചനെ കുത്തുന്ന കൊതുക്‌ "ഗുഷ് നൈറ്റിന്റെ" പരസ്യം പോലെ മയങ്ങി കിടക്കുന്നതുമൊക്കെ മനസ്സിലോര്ത്ത് ‌ ഞാനും കഞ്ചാവടിച്ചവനെ പോലെ ഒറ്റയ്ക്കിരുന്ന് ഊറി ചിരിച്ചു. ബ്ലഡും കൊടുത്ത്‌ ഫ്രൂട്ടിയും കുടിച്ച്‌ അല്പം വിശ്രമിച്ച ശേഷം സുഹൃത്ത്‌ എഴുന്നേറ്റു വന്നയുടനെ തന്നെ പോക്കറ്റില്‍ നിന്നും കൈയിട്ട്‌ ഒരു 'കൈത്തറി സിഗററ്റ്‌' എടുത്ത്‌ കത്തിച്ച്‌ രക്ത ദാനത്തിന്റെ ക്ഷീണം മാറ്റാന്‍ തുടങ്ങി. സ്വാമിയാരുടെ പുക പരിസരത്ത്‌ പടര്ന്നതപ്പോള്‍ ഒരു നേഴ്‌സ്‌ പുറത്തേക്കിറങ്ങി വന്നിട്ട്‌.. യേ.. പുകവലി പാടില്ലായെന്ന് അറിയത്തില്ലെയെന്ന് അല്പം‌ ശബ്ദമുയര്ത്തി ചോദിച്ചു. ചോദ്യം കേട്ട്‌ ഞങ്ങള്‍ ഒന്ന് പരുങ്ങിയെങ്കിലും, സ്വാമിയാര്‍ അതേ സ്വരത്തില്‍ തിരിച്ചു പറഞ്ഞു.. "സത്‌ത്യ്‌യം സിസ്റ്ററെ.. പുകവലി ഒരു പാടും ഇല്ല. ചുമ്മാ!!!ദേ!!! ഇങ്ങനെ തീ കത്തിച്ച്‌ ഊതിയാല്‍ മതി. സിസ്റ്റര്ക്കെ ങ്കിലും അത്‌ മനസ്സിലായല്ലോ”യെന്ന അവന്റെ ഉത്തരം കേട്ടപ്പോള്‍ സിസ്റ്റര്‍, റിപ്പര്‍ മുങ്ങിയതിലും വിദഗ്ദമായി മുങ്ങി. അല്പ സമയം കൂടി ഞങ്ങള്ക്ക്്‌ അവിടെ നില്ക്കേുണ്ടി വന്നു. അപ്പച്ചന്റെ പുത്രന്‍ വന്ന് ഞങ്ങള്ക്ക് ‌ നന്ദി പറഞ്ഞിട്ട്‌, സ്വാമിയാരെ മാറ്റി നിര്ത്തി ഒരു കവര്‍ കൈയില്‍ കൊടുത്തു. ജാടയ്ക്ക്‌ പോലും അവന്‍ അത്‌ വേണ്ടായെന്ന് പറഞ്ഞില്ല. പിന്നെ ഞങ്ങളെ കൊണ്ട്‌ വന്ന ബന്ധുവിനോട്‌ ഞങ്ങള്ക്കെണല്ലാവര്ക്കും ഭക്ഷണം മേടിച്ച്‌ കൊടുത്തെ വിടാവൂ എന്ന് പറഞ്ഞേല്പ്പി ച്ചപ്പോള്‍... ഇനി അങ്കിളിനു എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ തന്നെ വിളിക്കണെയെന്ന് പറഞ്ഞ്‌, യൂദാസ്‌ പണ്ട്‌ കര്ത്താ്വിനു ഉമ്മ കൊടുത്തത്‌ പോലെ അപ്പച്ചന്റെ മോനു സ്വാമിയാര്‍ ഉമ്മയൊക്കെ കൊടുത്ത്‌ ബന്ധുവിന്റെ കൂടെ വണ്ടിയില്‍ കയറി.

തിരുവല്ലായിലെ ഒരു ബാര്‍ ഹോട്ടലിലേക്കാണു വണ്ടി പോയത്‌. ‘ബാര്‍' എന്ന ബോര്ഡ്‌ കണ്ടതേ എല്ലാവരുടെയും കണ്ണുകള്‍ പുറത്തേക്ക്‌ തള്ളി. ബാറിലെ ഇരുണ്ട മൂലയില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചു. ഒ.സി ആര്‍, ക്നോക്ക്‌ ഔട്ട്‌ എന്നൊക്കെ പറയുന്ന കൂതറ സാധനങ്ങള്‍ മാത്രമടിച്ചിരുന്ന സുഹൃത്തുക്കള്‍, അങ്കിള്‍ സീസറിനു ഓര്ഡ‍ര്‍ കൊടുത്തപ്പോള്‍... ആ സീശര്‍ എങ്കില്‍ സീശര്‍..അതു തന്നെ ഞങ്ങള്ക്കും എന്ന് പറഞ്ഞു. അപ്പോഴും സത്യസന്ധനും നിഷ്കളങ്കനുമായ ഞാന്‍ പതിവു പോലെ ഒരു തംസ്‌ അപ്പിനു ഓര്ഡ ര്‍ കൊടുത്തു. റ്റച്ചിങ്ങസായി റോസ്റ്റഡ്‌ നട്ട്‌സും, ചീസ്‌ ഒണിയന്‍ റിങ്ങ്‌സും ഒക്കെ ഓര്ഡര്‍ ചെയ്തപ്പോള്‍ ഇതൊക്കെ തന്നെ ഞങ്ങള്‍ ഡെയിലി അടിക്കുന്നത്‌ അങ്കിളെ എന്ന സ്റ്റയിലില്‍ ഇരുന്നു. കഴിക്കാന്‍ പറോട്ടായും, ചില്ലി ചിക്കനും പറഞ്ഞപ്പോള്‍ എല്ലവരും പിന്നെ അതിനോട്‌ യോജിച്ചു.

ഒരു മീന്‍ പോയി... രണ്ട്‌ മീന്‍ പോയി എന്ന് പറഞ്ഞ്‌ പണ്ട്‌ കളിച്ചിരുന്ന കളി പോലെ.. ഒരു പെഗ്ഗ്‌ പോയി..രണ്ട്‌ പെഗ്ഗ്‌ പോയി... കഴിഞ്ഞപ്പോഴെയ്ക്കും ഓഴോഴുത്തരും വീഴ ഷാഹഷിക കഴകള്‍ പഴയാന്‍ തുഴങ്ങി. അങ്കിളിന്റെ അടി കണ്ടപ്പോഴെ അങ്കിള്‍ ഒരു റ്റാങ്കറാണെന്ന് എനിക്ക്‌ ബോദ്ധ്യമായി. അങ്കിള്‍ അമേരിക്കന്‍ അങ്കിളാണു. അങ്കിളിന്റെ അമ്മായിയപ്പനാണു വണ്ടി ഇടിച്ച്‌ കിടക്കുന്നത്‌.. അത്രയും കേട്ടപ്പോഴെയ്ക്കും സ്വാമിയാര്‍ പൊട്ടി കരയാന്‍ തുടങ്ങി. കൈ വളഴുന്നോ, കാല്‍ വളഴുന്നോ എന്നൊക്കെ നോക്കിയാ എന്നെ എന്റെ അപ്പനും അമ്മയും വളര്ത്തി യത്‌. എന്നിട്ട്‌ ഞാന്‍ അവരോട്‌ പോലും ചോദിക്കാതെയാ ഈ അങ്കിളിന്റെ പപ്പായ്ക്ക്‌ ഞാന്‍ ചോര കൊടുത്തത്‌. അത്രയ്ക്ക്‌ ഇഷ്ടമാ ഈ അങ്കിളിനെ.. അങ്കിളിനു വേണമെങ്കില്‍ ഞാന്‍ എന്റെ കിഷ്‌ണി പോലും തരും.... വേണോ അങ്കിളെ.. വേണോയെന്ന് ചോദിച്ച്‌ എഴുന്നേറ്റ്‌ അവന്റെ മുണ്ട്‌ ഒന്ന് അഴിച്ച്‌, ഉടുത്ത്‌ പിന്നെയും അവിടെ ഇരുന്നപ്പോഴാണു ഞങ്ങള്ക്കെ്ല്ലാവര്ക്കും ആശ്വാസമായത്‌.

എല്ലാവരും അതിര്ത്തിെ ലംഘിക്കുന്നുവെന്ന് ബോദ്ധ്യമായ അങ്കിള്‍ വേഗം ഭക്ഷണം കഴിക്കാന്‍ പറഞ്ഞു. സിംഹം ഒക്കെ ഇരയെ കടിച്ച്‌ കീറി വലിക്കും പോലെ പൊറൊട്ടായൊക്കെ വലിച്ച്‌ കീറി തിന്നു.. അപ്പോള്‍ സ്വാമിയാര്ക്ക് ഒരു കവിത ചൊല്ലണം. അങ്കിളെ ഞാന്‍ ഒരു കവിത ചൊല്ലട്ടെ... ആയി കൊള്ളാന്‍ അങ്കിള്‍ പറഞ്ഞു..

♪♪നന്ദി ആഴോട്‌ ഞാന്‍ ചൊല്ലേണ്ടൂൂൂൂ

നന്ഴി ആഴോട്‌ ഞാന്‍ ചൊല്ലേണ്ടൂൂ

ഇന്ന് സമഴം ഉണ്ടാക്കാഴെ ക്ലാസ്സ്‌ നടത്തിയ കെ.സെ.യു കാഴോടോ...

അതോ വണ്ടി ഇടിച്ച്‌ ആസൂത്രിയിലായ നമ്മുടെ അപ്പച്ചനോടോ..

അതോ നമ്മള്ക്ക്്‌ ശീശര്‍ വാങ്ങി തന്ന ഈ അങ്കിളിനോഴോ...

നന്ഴി ആഴോട്‌ ഞാന്‍ ചൊല്ലേന്ഴു.... നന്ഴി ആഴോട്‌ ഞാന്‍ ചൊല്ലേന്ഴു.... ♪♪

അപ്പോഴെയ്ക്കും ബാക്കി ഉള്ളവര്‍ അവന്റെ വായ പൊത്തി പിടിച്ചു. അങ്കിഴെ ഞാന്‍ കവിതയൊക്കെ എഴുതും... ഈ കവിത ഇപ്പോ ഞാന്‍ അങ്കിളിനു വേണ്ടി എഴുതിയ കവിതയാ... അത്‌ കേട്ടപ്പോള്‍ അങ്കിള്‍ ചിരിച്ചിട്ട്‌ പറഞ്ഞു.. ഉം…ഞാന്‍ അഹം സിനിമാ കണ്ടതാ... അയ്യോ അങ്കിഴെ അഹത്തിനകത്തെ കവിഴയല്ല ഇത്‌.. ഇത്‌ ഇപ്പോള്‍ ഞാന്‍ അങ്കിളിനു വേണ്ടി റ്റ്‌യൂണ്‍ ചെയ്തതല്ലെ? അത്രയും പറഞ്ഞിട്ട്‌ അവന്‍ പിന്നെയും അങ്കിളിനു അവന്റെ കിഷണി വേണോ എന്ന് ചോദിച്ചു..

ഇനിയും ഇവിടെ അധികം സമയം ചിലവഴിക്കുന്നത്‌ ബുദ്ധിയല്ലായെന്ന് മനസ്സിലാക്കിയ ആ ആങ്കിള്‍... വേഗം ബില്ല് ഒക്കെ സെറ്റില്‍ ചെയ്ത്‌.. 20 രൂപാ റ്റിപ്പും വെച്ചിറങ്ങിയപ്പോള്‍... തംസ്‌ അപ്പ്‌ മാത്രം കുടിച്ച ഞാന്‍, 2 രൂപായുടെ ഒരു നോട്ടെടുത്ത്‌ അവിടെ വെച്ച്‌ 20 പോക്കറ്റിലാക്കി, അവിടുന്ന് ഇറങ്ങി. പിന്നെ അങ്കിള്‍ ഒരക്ഷരം മിണ്ടാതെ വണ്ടി നേരെ ട്രാന്സ്പ്പോര്ട്ട് ‌ സ്റ്റാന്ഡിന്റെ മുന്പില്‍ കൊണ്ട്‌ ചെന്ന് ഞങ്ങളെ ഇറക്കിയപ്പോള്‍ സ്വാമിയാര്‍ പിന്നെയും പറഞ്ഞു...അങ്കിഴെ ഇനി നാഴെ അങ്കിഴിനെ വണ്ടി ഇഴിച്ചാലും ഞാന്‍ തന്നെ അങ്കിഴിനു ബ്ലഡ്‌ തരും... സത്യം...

പിന്നെ അങ്കിള്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വേഗം കാറോടിച്ച്‌ പോയി. ആ കാറിനെ നോക്കി സ്വാമിയാര്‍ വീണ്ടും പറഞ്ഞു... “എത്ര നല്ല അങ്കിഴ്‌... ഇപ്പം തന്നെ ആ കാഴ്‌ മഴിയട്ടെ.... ഞാന്‍ ഇവീഴെ തന്നെ നില്ല്ക്കും....... എന്റെയെല്ലാം അങ്കിഴിനു കൊടുക്കും...”

നോക്കത്താ ദൂരത്ത്‌ കണ്ണും നട്ട്‌ അല്പം നേരം കൂടി ആ നടു റോഡില്‍ നിന്ന് ആടിയിട്ട്‌ എല്ലാവരും അവരവരുടെ വീട്ടിലേക്ക്‌ വണ്ടി കയറി...

അപ്പച്ചന്റെ മകന്‍ കൊടുത്ത ആ കവര്‍ കാരണം സ്വാമിയാര്‍ 2 ദിവസത്തേക്ക്‌ കോളെജിലേക്ക്‌ വന്നതേയില്ല. ക്ലാസ്സില്‍ വന്നപ്പോഴാകട്ടെ പഴയത്‌ പോലെ എടുത്താല്‍ പൊങ്ങാത്ത ഒരു പേഴ്‌സും, ആരും എടുക്കാത്ത ഒരു രൂപായുടെ നോട്ടും, ഗീവര്ഗ്ഗീസ്‌ പുണ്യാളച്ചന്റെ ഒരു ഫോട്ടോയും മാത്രം. .

പിന്നീടുള്ള ദിവസങ്ങളില്‍ പ്യൂണിന്റെ നോട്ടീസുമായിട്ടുള്ള വരവും കാത്ത്‌, ഏതെങ്കിലും നല്ല അമേരിക്കക്കാരനെ വണ്ടി ഇടിക്കണേയെന്ന പ്രാര്ത്ഥ്നയോടെ കാലം കഴിച്ചുവെങ്കിലും പിന്നീട്‌ ഒന്നും നടന്നില്ല.

Thursday 6 May 2010

Todays Special - BEEF BIRIYANI

സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രം സ്ലോ മോഷനിൽ അവതരിപ്പിക്കുന്നത് കണ്ടപ്പോൾ, ബ്ലോഗിലും ഒരു സ്ലോ മോഷൻ പരീക്ഷണം നടത്തിയാൽ എങ്ങനെയിരിക്കുമെന്ന് നോക്കിയതാണു വരവേൽപ്പ് റീലോഡഡിലൂടെ. ഗൃഹപ്പിഴ കൂടിയപ്പോൾ, ഒടുക്കം സിനിമാ ലോകം പ്രതിസന്ധിയിലുമായി. നിർമ്മാതാക്കളും, ഫെഫ്ക്കയും, അമ്മയും ഒക്കെ അടിയായി. അതിനിടയിലാണു വരവേൽപ്പ് റീലോഡുമായി ഞാൻ രംഗത്ത് വന്നത്. സ്ലോ മോഷനിൽ ഞാൻ നടത്തിയ വരവേൽപ്പ് റീലോഡഡ്, ഒടുക്കം ലൂസ് മോഷൻ പരുവത്തിലായി.ആദ്യത്തെ വാരം വരവേൽപ്പ് റീലോഡഡ് ഓടിയെങ്കിലും, രണ്ടാം വാരമായപ്പോൾ കൂവൽ മാത്രമായി തിയേറ്ററിൽ. ഒടുക്കം നമ്മുടെ ബ്ലോഗിൽ കയറി, തിലകൻ ഫാൻസ് അസ്സോസിയേഷനും, മോഹൻലാൽ ഫാൻസ് അസ്സോസിയേഷനും അടിക്കാൻ തുടങ്ങിയപ്പോൾ ഇനി ഇതു ഓടിച്ച് കൊണ്ട് പോയാൽ പന്തിയല്ലായെന്ന് തോന്നി. അങ്ങനെ ഒറിജിനൽ ഫിലിം പെട്ടിയുമായി ഞാൻ ‘മുങ്ങി’.

ബാഗ്ലൂരിൽ ഉള്ള എന്റെ ഒരു ചങ്ങാതി എന്നെ ഭയങ്കരമായി വിമർശിച്ചു. വരവേൽപ്പ് റീലോഡാൻ പോയ സമയത്ത് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് റീലോഡിയിരുന്നെങ്കിൽ രക്ഷപ്പെട്ടെനെയെന്ന് പറഞ്ഞപ്പോൾ റോണ്ഡേവൂ കൺസോർഷ്യത്തിൽ വിണ തരൂർ, സാക്ഷാൽ ദൈവം തമ്പുരാന്റെ കൺസോർഷ്യം കണ്ടാലും അറയ്ക്കുമെന്നതു പോലെയായിരുന്നു എന്റെ സ്ഥിതി. എന്തിരുന്നാലും ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന ആ ഒരു പേരു കേട്ടപ്പോൾ “മനസ്സിൽ ഒരു ലഡ്ഡു പൊട്ടി”.

വെല്ലൂരിൽ പഠിക്കാൻ പോയപ്പോൾ ഭക്ഷണം എന്നും എനിക്ക് പ്രശനമായിരുന്നു. വീട്ടിൽ അമ്മയുടെ ഭക്ഷണത്തിനു ‘മണമില്ല, ഗുണമില്ലാ, രുചിയില്ലായെന്ന്’ പറഞ്ഞ് പഠിച്ചിരുന്ന ഞാൻ വെല്ലൂരു ചെന്നപ്പോഴാണു എന്റെ അമ്മ, മിസ്സിസ്സ് കെ.എം.മാത്യുവിനെക്കാളും അടിപൊളിയായിരുന്നുവെന്ന കാര്യം മനസ്സിലായത്. അവിടുത്തെ ഹോസ്റ്റലിൽ എന്റെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന തിരുവല്ലാക്കാരൻ ഒരു ചാണ്ടിച്ചൻ. അവന്റെ കട്ടിലിനടിൽ എപ്പോൾ ചെന്നാലും ഒരു ചുവന്ന ബക്കറ്റ് കാണാം. പണ്ട് സർക്കാർ ആശുപത്രിയിൽ കുടുംബാസൂത്രണം കഴിഞ്ഞ് പോകുമ്പോൾ ഗിഫ്റ്റായി കൊടുക്കുന്ന അതേ ഛായയുള്ള ബക്കറ്റ്. ആദ്യ നാളുകളിൽ എനിക്ക് ആ ബക്കറ്റ് അവന്റെ കട്ടിലിനിടയിലിരിക്കുന്നതിന്റെ ഗുട്ടൻസ് മനസ്സിലായിരുന്നില്ല. പിന്നീട് രാത്രിയുടെ അന്ത്യയാമങ്ങളിൽ കാലൻ കോഴി കൂവുന്നത് പോലെയുള്ള ശബ്ദം അവന്റെ മുറിയിൽ നിന്ന് സ്ഥിരമായി ഉയർന്നപ്പോൾ അവന്റെ ബക്കറ്റ് വെറും ബക്കറ്റല്ല, ‘വാൾ ബക്കറ്റാണെന്ന്’ മനസ്സിലായി. അവിടുത്തെ ഹോസ്റ്റലിൽ നിന്നും കിട്ടുന്ന കുഴഞ്ഞ് കട്ട പിടിച്ച വെള്ള ചോറും, സാ‍ാമ്പാറും, പച്ചില കറികളും കഴിച്ചാൽ ആരും കട്ടിലിനടിയിൽ മാത്രമല്ല, ചിലപ്പോൾ കഴുത്തേൽ വരെ ബക്കറ്റ് കെട്ടി തൂക്കുമെന്ന് കുറഞ്ഞ സമയം കൊണ്ട് എനിക്കു ബോദ്ധ്യപ്പെട്ടു. അതു കൊണ്ട് ആദ്യത്തെ ലീവിനു നാട്ടിൽ പോയപ്പോൾ, അമ്മയുടെ കൈ കൊണ്ട് മീൻ, ബീഫ്, മാങ്ങാ മുതലായ അച്ചാറുകളിടീച്ച് ഹോസ്റ്റലിൽ കൊണ്ട് വന്നു. ഓരോ പ്രാവശ്യവും അച്ചാർ കുപ്പിയിൽ സ്പൂൺ ഇട്ട് അച്ചാർ കോരുന്നത് കണ്ടാൽ തന്നെ ആലൂക്കാസിന്റെയോ, ഭീമയുടെയോ സ്വർണ്ണ കടയിൽ സ്വർണ്ണം തൂക്കാൻ നിർത്തുമെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കിയപ്പോളും നമ്മൾ ആ അച്ചാറുകൾ, കേരളാ സർക്കാരിന്റെ വിദ്യുച്ഛക്തി ബോർഡിന്റെ പരസ്യം കണക്കെ ‘നോക്കിയും കണ്ടും’ ഉപയോഗിച്ചു കൊണ്ടെയിരുന്നു.

പിന്നെ മെസ്സിൽ നിന്നും ആശ്വാസം കിട്ടുന്നത് മാസാവസാനം വീട്ടിൽ നിന്നും ഡ്രാഫ്റ്റ് വരുമ്പോളാണു. അന്ന് എല്ലാവരും പോക്കറ്റിന്റെ ഘനം അനുസരിച്ചായിരിക്കും ഭക്ഷണം. പിന്നെ ബർത്ത്ഡേ ആണു അടുത്ത ആശ്വാസം. കോളെജ് ആയതു കൊണ്ട് മാസത്തിൽ എങ്ങനെയൊക്കെ കളിച്ചാലും ഒന്ന് രണ്ട് ബർത്ത് ഡേ വീണു കിട്ടും. ബർത്ത്ഡേ പയ്യൻ / പയ്യത്തിയുടെ ‘കപ്പാക്കിറ്റി’ പോലെയാണു പാർട്ടികൾ. ചൈനാ ടൌൺ, പ്രിൻസ് മാനർ -[ബാർ അറ്റാച്ചഡ്], സുശീൽ, റിവർ വ്യൂ-[ബാർ അറ്റാച്ചഡ്] ഇവയൊക്കെയായിരുന്നു ഞങ്ങളുടെ സ്ഥിരം സങ്കേതങ്ങൾ. പിന്നെ ഇടയ്ക്കിടെ മഹാറാണിയിൽ പോയി ഐസ്ക്രിം തീറ്റ. ചെറിയ മൺകുടത്തിൽ കിട്ടുന്ന ഐസ്ക്രീമും ഒക്കെ മൂക്ക് മുട്ടെ തിന്നുമ്പോഴും, ദൈവമേ എന്നെയും ആ മൊറാർജി ദേശായിയെ പോലെ വല്ല ഫെബ്രുവരി 29നോ വല്ലതും ഈ ഭൂമിയിലേക്ക് ഇറക്കി വിട്ടാൽ പോരായിരുന്നോയെന്ന് അറിയാതെ പ്രാർത്ഥിച്ചിരുന്നു.

അങ്ങനെ ഒരു ദിവസം ഒരു മല്ലു ഒരു പുതിയ ഹോട്ടലിനെ പറ്റി വിവരം തന്നു. അവൻ അവിടെ നിന്നും ബീഫ് ബിരിയാണി തിന്നത്രെ. വെല്ലൂരു ബീഫ് അത്ര എളുപ്പം കിട്ടാറില്ല. മാത്രമല്ല കേരളാ ബീഫ് കറി, അതും ആ വറുത്ത തേങ്ങാ കൊത്ത് ഒക്കെയിട്ട് ഉണ്ടാക്കുന്ന “എന്റെ അമ്മയുടെ” സ്പെഷ്യൽ കറി കഴിച്ചിട്ടു ഇപ്പോൾ ഒന്നും അത്ര പിടിക്കുന്നില്ല. അപ്പോളാണു ഒരുത്തൻ മൂക്കു മുട്ടെ ബീഫ് ബിരിയാണിയും ഒക്കെ അടിച്ച് കയറ്റിയിട്ട് വന്നിരിക്കുന്നത്. ഒപ്പം ബീഫ് ബിരിയാണിയെ പറ്റി വർണ്ണിച്ചു വർണ്ണിച്ച് അവന്റെ കൈ ഞങ്ങളുടെ മൂക്കിന്റെ അടുത്തേക്ക് അടുപ്പിച്ചപ്പോൾ അറിയാതെ തന്നെ വായിൽ കപ്പലോടിക്കാൻ വെള്ളം വന്നു. കൊതി മൂത്തപ്പോൾ, ഞാനടക്കമുള്ള ഭൂരിപക്ഷത്തിനു, അപ്പോൾ തന്നെ ബീഫ് ബിരിയാണി തിന്നണം. അപ്പോളണു അവൻ അടുത്ത് ഉടക്ക് പറഞ്ഞത്... ആ ഹോട്ടലിൽ റെഗുലറായി ബീഫ് ബിരിയാണി കിട്ടാറില്ല. ഓർഡർ കൊടുത്താൽ ഉണ്ടാക്കി തരും. പിന്നെ പോരാഞ്ഞ് ഒരു പ്ലെയിറ്റ് ബീഫ് ബിരിയാണി വിത്ത് + അടി പൊളി സാലഡ്, അച്ചാർ ഇവകൾക്ക് വെറും 10 രൂപാ മാത്രം. ഹോ!!! ഇനി ഇത് തിന്നിട്ട് തന്നെ ബാക്കി കാര്യം. അപ്പോൾ എന്ത് തിന്നാലും വാൾ വെയ്ക്കുന്ന തിരുവല്ലാക്കാരൻ ചാണ്ടിക്കുഞ്ഞ് പറഞ്ഞു... “അതേ നമ്മൾ എടുത്തടിച്ച് ഇത് തിന്നേണ്ടാ. നാളത്തെ ഇവന്റെ സ്ഥിതി കണ്ടിട്ട് തീരുമാനിക്കാം”എന്ന് പറഞ്ഞപ്പോൾ, സഭ ഏകകൺഠമായി അവന്റെ തീരുമാനത്തെ ‘പിന്താങ്ങി’, അവനെ ട്രയൽ റണ്ണിനു വിട്ടു. ട്രയൽ റൺ പരിപൂർണ്ണ വിജയമായതു കൊണ്ട് അടുത്ത ശനിയാഴ്ച്ച വരെ ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു.

ശനിയാഴ്ച്ച ഉച്ചയോടെ ഗാന്ധി റോഡിലെ ഊടു വഴിയിലൂടെ മൂക്കും പൊത്തി, കപ്പാട് വന്നിറങ്ങിയ വാസ്ക്കോഡ ഗാമ മറ്റ് പറങ്കികളെ കൂടി കൊണ്ട് വന്നത് പോലെ, മുൻപേ പോകുന്ന വാസ്ക്കോഡ ഗാമയുടെ പിന്നാലെ വരുന്ന ഗാമകളെ പോലെ ഞങ്ങൾ “സകല കഷ്ടവും [കാഷ്ടം എന്ന് വായിച്ചാലും തെറ്റില്ല], പ്രതിസന്ധികളും തരണം ചെയ്ത്”, നമ്മുടെ സഫിടകം സിനിയമയിൽ മോഹലാലിന്റെ സ്ഥിരം താവളമായ തട്ടുമ്പുറത്തേക്ക് കയറുന്നത് പോലെ കോണികൾ കയറി ഹോട്ടലിൽ എത്തി. ആ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന ആളുകളുടെ സ്റ്റാൻഡേർഡ് കണ്ടപ്പോൾ തന്നെ, തോമസുക്കുട്ടി വിട്ടോടായെന്ന് പറയണമെന്ന് തോന്നിയെങ്കിലും, തിരിച്ച് പോകാൻ വഴിയറിയാത്തത് കൊണ്ട് അവിടെ തന്നെ നിന്നു. ഹോട്ടലിന്റെ മുതലാളി നമ്മൂടെ ഗാമായെ കണ്ടപ്പോൾ ഭയഭക്തി ബഹുമാനത്തോടെ ഡോക്ടറെ എന്ന് വിളിച്ച് വന്നപ്പോൾ, അവൻ ഞങ്ങളെ നോക്കി വിളറിയ മുഖത്തോടെ പറഞ്ഞു...ആഹാ... ഡോകടറാന്നാ പറഞ്ഞത്....അവർ തമ്മിൽ തമ്മിൽ സംസാരിച്ചു. ഒറ്റ പ്ലേറ്റ് ബീഫ് ബിരിയാണി ഉണ്ട്. ഞങ്ങൾ പത്താളും ഉണ്ട്. ഏതായാലും ആ ഉള്ള ഒരു ബിരിയാണി പോകാതെ പാക്ക് ചെയ്ത് വേഗം സ്ഥലം വിട്ടു. ബസ്സിൽ കയറിയപ്പോൾ, ബീഫ് ബിരിയാണിയുടെ മണം കാറ്റിൽ പടർന്നപ്പോൾ പലരും മൂക്ക് തുറന്ന് പിടിക്കുന്നത് ഞങ്ങൾ കണ്ടു. റൂമിൽ ചെന്ന് കയറിയത് ഓർമ്മ ഉണ്ട്. പിന്നെ കണ്ടത് ഇല വടിച്ച് നക്കുന്ന കുറെ ‘പട്ടിണി പാവങ്ങളെയാണു’. എനിക്ക് കിട്ടിയ ഒരു പിടി ചോറിന്റെ രുചി പറഞ്ഞാൽ, ദാ!!! പിന്നെയും കപ്പലോടിക്കാൻ വെള്ളം. അവിടുന്ന് കിട്ടിയ സാലഡ് അഥവാ ചള്ളാസ്സിനു പോലൂം ഒരു പ്രത്യേക രുചി...

ഈ 5 സ്റ്റാർ ഹോട്ടൽ ആരെയും കാണിക്കാൻ പറ്റാത്തത് കൊണ്ട് ഇതിന്റെ ലോക്കേഷൻ ഞങ്ങൾ പേറ്റന്റ് എടുത്തിരുന്നു. ആരുടെ ബർത്ത്ഡേ വന്നാലും ഞങ്ങൾ ബീഫ് ബിരിയാണിയുടെ ഓർഡർ എടുത്ത്, സാധനം കൃത്യതയോടെ സപ്ലെ ചെയ്തിരുന്നുഎന്തിനു അധികം പറയുന്നു, നമ്മുടെ സിനിമാ നടൻ തിലകൻ ചേട്ടൻ, , റ്റി.വി പരസ്യത്തിൽ പറയുന്നത് പോലെ, “വിഷു, ഓണം, ക്രിസ്തുമസ്സ്... ആഘോഷമെന്തായാലും, കലണ്ട...ര്ർ മനോരമ തന്നെ”യെന്ന പരസ്യ വാചകം പോലെ, ആഘോഷമെന്തായാലും ബീഫ് ബിരിയാണി ആയി ഞങ്ങളുടെ പ്രധാനപ്പെട്ട ഐറ്റം. സ്ഥിരം കസ്റ്റമർ ആയതോടെ മുതലാളി ഞങ്ങൾക്ക് മാത്രം പത്ത് രൂപായിൽ നിന്നും 8 രൂപയാക്കി ബിരിയാണി തന്നിരുന്നുവെന്നത് പരമ രഹസ്യം.

നാട്ടിൽ പോകാൻ പോകുന്നതിന്റെ തലേന്ന്, അത്യാവശ്യമായി ഞാൻ മുതലാളിയെ പോയി കണ്ടു. കുശലപ്രശനങ്ങൾക്ക് ശേഷം, ഞാൻ എന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. മറ്റൊന്നുമല്ല.... ഈ ബിരിയാണിയുടെ റെസിപ്പി ഒന്ന് വേണം. എന്റെ അമ്മയെ കൊണ്ട് ഉണ്ടാക്കിക്കാനാണു. കാര്യം പറഞ്ഞപ്പോൾ തന്നെ, ഇന്നാ പിടിച്ചോ റെസിപ്പിയെന്ന് തോന്നുമാറു പുള്ളി പടപടാന്ന് കാര്യങ്ങൾ പറഞ്ഞ് തന്നു. അതെല്ലാം തമിഴിൽ നിന്നും കൃത്യതയോടെ മൊഴിമാറ്റം നടത്തി വലിയ ഒരു നൻറി ഒക്കെ പറഞ്ഞ് നാട്ടിൽ പോയി. വീട്ടിൽ ചെന്ന് റെസിപ്പി കാട്ടിയപ്പോൾ അമ്മ ചിറി കോട്ടി പറഞ്ഞു “ഇതു പോലെ തന്നെയാ നമ്മളും ബിരിയാണി ഉണ്ടാക്കുന്നതു”.. പിന്നെ എന്റെ കൊതി പറച്ചിൽ സഹിക്കാതെ അപ്പ, രാവിലെ തന്നെ ഇറച്ചിക്കടയിൽ പോയി, എല്ലുള്ള ബീഫ് ഒക്കെ വാങ്ങി, ബീഫ് ബിരിയാണി വെച്ചു. ശരിക്കും വെല്ലൂർ ബിരിയാണിയുടെ ഒരു GHUM [ഗും] ഈ ബിരിയാണിക്ക് ഇല്ലായിരുന്നുവെങ്കിലും, ഞാൻ കൂടുതൽ കുറ്റങ്ങൾ പറഞ്ഞില്ല. വീണ്ടും ഒരു അവധിക്കാലം ചിലവിട്ട്, അച്ചാറുകൾ കുത്തി നിറച്ച ബാഗുമായി ഞാൻ വീണ്ടും വെല്ലൂരു ചെന്നിറങ്ങി.

ഞങ്ങളുടെ ഒരു കമ്പനിക്കാരിയുടെ ബർത്ത്ഡേ... പതിവു പോലെ ബീഫ് ബിരിയാണിയുടെ ഓർഡർ ഞങ്ങൾക്ക് തന്നെ. ബർത്ത് ഡേയുടെ അന്ന് ഊടുവഴികൾ കയറിയിറങ്ങി 5 സ്റ്റാർ ഹോട്ടലിലേക്ക് പണ്ട് അക്ക് കളിക്കുന്ന കുഞ്ഞുങ്ങളെ പോലെ പലതിലും ചവിട്ടാതെ ചാടിയും ഒത്തിയും എത്തി. അവിടെ ചെന്നപ്പോൾ , പതിവിനു വിപരീതമായി ‘തട്ടിൻപുറത്തേക്കുള്ള വഴി’ ലോക്ക് ചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടു.

എന്തു പറ്റി??? നോ ഐഡിയാ... തൊട്ടടുത്ത കടക്കാരനോട് ചോദിച്ചപ്പോൾ, അയാൾ പറഞ്ഞു... അന്ത ഹോട്ടൽ തുറക്കമ്മാട്ടെ. തിരുടൻ...അവൻ വന്ത് ഇവളോം നാൾ എല്ലാരെയും ഏമ്മാത്തി കൊണ്ടിരുന്താൻ. ബീഫ് ബിരിയാണിയെന്ര് സൊല്ലി അന്ത തിരുട്ട് പയൽ നായി ബിരിയാണി താൻ സേൽ പണ്ണിയിട്ടിറുന്നത്. .... പിന്നെയും അയാൾ എന്തൊക്കെയോ പറഞ്ഞുവെങ്കിലും ഞങ്ങൾ പലതും കേട്ടില്ല. എവിടുന്നൊക്കെയോ പട്ടിയുടെ ബൌ ബൌ ശബ്ദം ഞങ്ങളെ വിടാതെ പിന്തുടരുന്നത് പോലെ തോന്നി.
അവിടുന്ന് തിരിഞ്ഞ് പോരുമ്പോൾ, ഓടയിൽ നിന്ന് കയറി വരുന്ന ഒരു കറുത്ത പന്നിയെ കാട്ടി ഒരുത്തൻ പറഞ്ഞു, ആ നായിന്റെ മോൻ ഇതിനെ വെട്ടി ബിരിയാണിയാക്കി തരാതെയിരുന്നത് നമ്മുടെയൊക്കെ ഭാഗ്യം.

ബിരിയാണി സപ്ലയർ അത്യാവശ്യമായി നാട്ടിൽ പോയത് കൊണ്ട് ബിരിയാണി റെഡിയായില്ലായെന്ന് പറഞ്ഞ് ഞങ്ങൾ കൂട്ടുകാരിയുടെ മുൻപിൽ തടി തപ്പി. പിന്നെ അന്ന് വിശാലമായി ചൈനാ ടൌണിൽ നിന്നും ഭക്ഷണം കഴിച്ച് ബർത്ത്ഡേ ഘോഷിച്ച് ഹോസ്റ്റലിൽ ചെന്നു കയറിയതും, ഒരുത്തൻ പിന്നെയും പറഞ്ഞു, “എന്നാലും ആ @*****@::::@ ഒടുക്കത്തെ ചെയ്ത്താണെല്ലോ നമ്മളോട് ചെയ്തത്... “. പിന്നെ കുറച്ച് വർണ്ണന കൂടിയായപ്പോൾ “ഗർഭിണി പെണ്ണുങ്ങളുടെ സംസ്ഥാന സമ്മേളന നഗറിന്റെ” സ്മെലായിരുന്നു ഞങ്ങളുടെ ഹോസ്റ്റലിനു എന്ന് പറയേണ്ടായല്ലോ, എന്റെ ഈശ്വരന്മാരെ!!!

Thursday 1 April 2010

ജാഡ പുരാണംസ്

പഴമ്പുരാണംസിനും ജാഡയായി. എങ്ങനെ, എവിടെ തുടങ്ങണമെന്ന് നോ ഐഡിയ....

ബ്ളോഗിൽ തുടങ്ങിയ പഴമ്പുരാണംസ് ദാ, ഇപ്പോൾ വെബിന്റെ ലോകം വരെ എത്തിയിരിക്കുന്നു. പഴമ്പുരാണംസ് വെബാക്കിയതിന്റെ പിന്നിൽ പൂർണ്ണമായി പ്രവർത്തിച്ചത് പരുമല ഉഴത്തിൽ ബംഗ്ലാവിൽ റോഷൻ ജോർജ്ജ് “ഏലിയാസ്” ബോബിയുടെ വെളുത്ത കരങ്ങളാണു.

പരുമല തിരുമേനിയുടെ വെബ് സൈറ്റുണ്ടാക്കിയ, [പരുമല തിരുമേനി] മിടുക്കനാണു ബോബി. ആ ബോബി പഴമ്പുരാണംസും വെബാക്കിയിരിക്കുന്നു.

പഴമ്പുരാണംസിനെ ഈ നിലയിൽ എത്തിച്ച എല്ലാ നല്ല വായനക്കാർക്കും, ലിങ്ക് കൊടുത്ത് സഹായിച്ച കൊടകര ചേട്ടനും, അവതാരിക എഴുതി പുകഴ്ത്തി കൊന്ന മാണിക്യത്തിനോടും, നട്ടപ്രാന്തനോടും, പഴമ്പുരാണംസിനു നല്ല ഒരു തലക്കെട്ട് ഡിസൈൻ ചെയ്ത് തന്ന ബ്രിബിനോടും എല്ലാം നന്ദി പറയുന്നു. അപ്പോൾ പഴമ്പുരാണംസ് ഇപ്പോൾ ഇങ്ങനെയും വായിക്കാം, www.pazhamburanams.com

ജാഡ നമ്പർ 2.

ടൈംസ് ഓഫ് ഇന്ത്യ പത്രത്തെ പറ്റി ധാരാളം കേട്ടിട്ടുണ്ടെങ്കിലും, വീട്ടിൽ പഞ്ചസാര പൊതിഞ്ഞ് കൊണ്ട് വന്ന് പോലും ഈ പത്രം ഞാൻ കണ്ടിട്ടും വായിയ്ച്ചിട്ടും ഒന്നുമില്ല. അങ്ങനെയുള്ള ആ പത്രത്തിന്റെ ഒരു ലിങ്ക് എനിക്ക് ബാഗ്ലൂരിൽ നിന്നും ഒരു സുഹൃത്ത് അയയ്ച്ചു തന്നു. ആ ലിങ്ക് നോക്കിയപ്പോൾ ടൈംസ് ഓഫ് ഇന്ത്യ, നല്ല ബ്ലോഗിനുള്ള അവാർഡ് കൊടുക്കുന്നു. റീജിയണൽ ബ്ലോഗ്സിന്റെ പട്ടികയിൽ കേരളത്തെ പ്രതിനിധീകരിച്ച് ഞാൻ രണ്ട് പോസ്റ്റുകൾ അയയ്ച്ചു.

1. പൊടിയാടിയിലെ അഭിനവ ഭിന്ദ്ര

2. ചിരിപ്പിക്കാനായി ഒരു ലണ്ടൻ യാത്ര

ദിവസങ്ങൾക്ക് ശേഷം ഫല പ്രഖ്യാപനം വന്നപ്പോൾ എന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി പോയി. മലയാളത്തിലെ നല്ല ബ്ലോഗ് പോസ്റ്റിന്റെ അവാർഡ് പഴമ്പുരാണംസിനു.......എം.ജി. ശ്രീകുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ പയിനായിരത്തി ഒന്ന് രൂപയും, പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് മെയ് 15നു, കർണ്ണാടക മുഖ്യമന്ത്രി ശ്രീ യെദിയൂരപ്പ, ഇന്ത്യാ ടുഡേയുടെ ബാഗ്ലൂർ ചീഫ് എന്നിവർ പങ്കെടുക്കുന്ന മഹനീയ ചടങ്ങിൽ സമ്മാനിക്കുന്നു. വാർത്തയുടെ ലിങ്ക്:- Regional Blog Awards

വായിച്ച് എന്നെ പോലെ തന്നെ നിങ്ങളുടെയും കണ്ൺ തള്ളിയല്ലെ??? ഇതാ പറയുന്നത് എനിക്കും ഒരു ടൈംസ് ഉണ്ടാകുമെന്ന്...

Monday 1 March 2010

ഓട്ടോ ക്ഷോ | AUTO SHOW.

മാര്‍ത്തോമാ കോളെജില്‍ നിന്നും പടിയിറുങ്ങന്നതിനു മുന്‍പുള്ള അവസാന റൗണ്ട്‌ പരീക്ഷ. ചന്തൂനെ തോല്‍പ്പിക്കാനാകില്ല മക്കളെ എന്ന് പലവട്ടം പറഞ്ഞാലും നമ്മുടെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്കാര്‍ക്ക്‌ അത്‌ വല്ലതും മനസ്സിലാകുമോ? ആയതിനാല്‍ പരീക്ഷയുക്ക്‌ മുന്‍പ്‌ , ക്ലാസ്സിലെ “ഗോഡ്‌സ്‌ ഓണ്‍ ചില്‍ഡ്രന്‍സിന്റെ” സഹായത്തോടെ വിഷയങ്ങളുടെ പേരുകള്‍ മനസ്സിലാക്കി, ഒന്ന് രണ്ട്‌ കൊള്ളാവുന്നവരുടെ ഗൈഡ്‌ ഒക്കെ വാങ്ങി പഠിച്ചാണു പരീക്ഷയ്ക്കായി നമ്മള്‍ ഒരുങ്ങിയത്‌. അങ്ങനെ ഒരു ദിവസം പരീക്ഷയും കഴിഞ്ഞ്‌ ഞാന്‍ പുറത്തിറങ്ങി. എന്റെ കമ്പനികള്‍ എല്ലാം ഇപ്പോളും പരീക്ഷാ പേപ്പറില്‍ അവസാന റ്റച്ചിങ്ങ്‌സ്‌ നടത്തി കൊണ്ടിരിക്കുന്നതേയുള്ളു. നാളെ ആണെങ്കില്‍ കൊമേര്‍സ്യല്‍ കറസ്പോണ്ടന്‍സ്‌ പരീക്ഷയാണു. രാഷ്ട്രപതിക്കും, സുപ്രീം കോടതി ജഡ്‌ജിക്കും ഒക്കെ എങ്ങനെ ഏത്‌ വിധത്തില്‍ എഴുത്ത്‌ അയയ്ക്കണമെന്ന്, ശരിയായ രീതിയില്‍ എഴുതിയില്ലെങ്കില്‍, ചിലപ്പാള്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ജാമ്യമില്ലാ വാറണ്ടിട്ട്‌ അകത്ത്‌ പോകാനും ഇടയുണ്ട്‌. ആകയാല്‍ പരീക്ഷയ്ക്ക്‌ പഠിക്കാനായി പൊരി വെയിലത്ത്‌ നടത്തം ആരംഭിച്ചു. സാധാരണ ഗതിയില്‍ നടത്തത്തിനു ഏതെങ്കിലും ചുരിദാറിനെ കമ്പനി കിട്ടേണ്ടതാണു. അന്ന് ചുരിദാറും, റിട്ടേണ്‍ ഓട്ടോയും ഒന്നും കിട്ടിയില്ല. അങ്ങനെ പ്രകൃതി സൗന്ദര്യമൊട്ടുമില്ലാത്ത കുറ്റപ്പുഴ വെയിറ്റിംഗ്‌ ഷെഡില്‍ ബസ്സ്‌ കാത്ത്‌ നിന്നപ്പോള്‍, എക്സ്‌ സര്‍വീസ്‌ എന്ന പേരുള്ള ഒരു ഓട്ടോ വരുന്നു. ഞാന്‍ കൈ നീട്ടിയപ്പോള്‍, എക്സ്‌ സര്‍വിസ്‌ പറഞ്ഞു:- സായിപ്പിന്റെ ആശുപത്രി വരയേ ഉള്ളു. ഞാന്‍ അതു സമ്മതിച്ച്‌ ഓട്ടോയില്‍ കയറി.ഓട്ടോയില്‍ വെച്ച്‌ എനിക്ക്‌ ട്രാന്‍സ്പ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ എക്സ്‌ സര്‍വീസ്‌ സസന്തോഷം എന്നെ അവിടെ എത്തിച്ചു.

പോക്കറ്റില്‍ ആകെയുണ്ടായിരുന്ന പത്തിന്റെ നോട്ട്‌ ഞാന്‍ കക്ഷിക്ക്‌ കൊടുത്തപ്പോള്‍, 5 രൂപാ തിരികെ തരാതെ, എന്നോട്‌ ഒരക്ഷരം കൂടി പറയാതെ പുള്ളി ഓട്ടോ ഓടിച്ച്‌ പോയി. ഞാന്‍, “ചേട്ടാ.. ചേട്ടാ.. എന്റെ 5 രൂപാ” എന്ന് പറഞ്ഞ്‌ പുറകെ ഓടിയെങ്കിലും "You just can't beat a BAJAJ" എന്ന പരസ്യ വാചകം പോലെ ആ ബജാജ്‌ ഓട്ടോ എന്നെ തോല്‍പ്പിച്ച്‌ കടന്ന് പോയി. പക്ഷെ ഓട്ടത്തിനിടയില്‍ ആ ഓട്ടോയുടെ നമ്പര്‍ എനിക്ക്‌ കിട്ടി. അത്‌ ഞാന്‍ എന്റെ നോട്ട്‌ ബുക്കില്‍ എഴുതിയിട്ടു. അങ്ങനെ നോട്ട്‌ ബുക്ക്‌ കൊണ്ട്‌ ആദ്യമായി എനിക്ക്‌ ഒരു പ്രയോജനവും കിട്ടി.

കണ്‍സഷന്‍ കാര്‍ഡ്‌ ഉണ്ടായിരുന്നത്‌ കൊണ്ട്‌ ട്രാന്‍സ്പ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ തോര്‍ത്ത്‌ വിരിക്കേണ്ടി വന്നില്ല. അങ്ങനെ പരീക്ഷകള്‍ എല്ലാം അവസാനിച്ച്‌ കഴിഞ്ഞപ്പോഴും തന്നെ പറ്റിച്ച ആ എക്സ്‌ സര്‍വീസുകാരനെ വെറുതെ വിടാന്‍ ഞാന്‍ തീരുമാനിച്ചില്ല. കൊമേഴ്‌സ്യല്‍ കറസ്പോണ്ടന്‍സ്‌ ഗൈഡും, ബുക്കും എല്ലാം ഒരിക്കല്‍ കൂടി നന്നായി റെഫര്‍ ചെയ്ത്‌, തനിക്ക്‌ പറ്റിയ സങ്കടം വിശദമായി എഴുതി പത്തനംതിട്ട ജില്ല കളക്ടറുടെ പേര്‍ക്ക്‌ റെജിസ്റ്റേര്‍ഡ്‌ ലെറ്റര്‍ അയയ്ച്ചു. ഞാനിങ്ങനെ ഒരു എഴുത്ത്‌ അയയ്ച്ചുവെന്ന കാര്യം അപ്പയോടും അമ്മയോടും പറഞ്ഞപ്പോള്‍ ആ 5 രൂപാ പോയതിനു 6 രൂപാ മുടക്കി റജിസ്റ്റേര്‍ഡ്‌ ലെറ്റര്‍ അയയ്ച്ച ആദ്യ വ്യക്തി നീ ആയിരിക്കും എന്ന് പറഞ്ഞ്‌ കളിയാക്കി..

പരീക്ഷയുടെ റിസള്‍ട്ട്‌ അത്‌ എങ്ങനെയാകുമെന്ന് ഒരു ഐഡിയായും ഇല്ല. ഇക്കാര്യത്തില്‍ എന്നെ സ്ഥിരമായി സഹായിക്കുന്നത്‌ പരുമല തിരുമേനിയും, ഗീവര്‍ഗ്ഗീസ്‌ പുണ്യാളച്ചനുമൊക്കെയാണു. വെള്ളിയാഴ്ച്ചകളില്‍ പരുമല പള്ളിയില്‍ പോയിയും, ഞായറാഴ്ച്ചകളില്‍ ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ മുട്ടേല്‍ നിന്നും ഒക്കെ ദൈവ ചിന്തകളില്‍ മുഴുകി നടന്നതിനാല്‍ ഈ പരാതിയെ പറ്റി ഞാന്‍ അങ്ങ്‌ മറന്നു.

ഒരു വെള്ളിയാഴ്ച്ച ഞാന്‍ പരുമല പള്ളിയില്‍ പോയി വീട്ടില്‍ തിരികെ വന്നപ്പോള്‍, അമ്മ പറഞ്ഞു..," എടാ..നിനക്ക്‌ ഒരു കോള്‍ ഉണ്ട്‌. നിന്നെ തിരക്കി ഇന്ന് രണ്ട്‌ പോലീസുകാര്‍, തിരുവല്ലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നും വന്നിരുന്നു. നീ ഈ വരുന്ന തിങ്കളാഴ്ച്ച സര്‍ക്കിള്‍ ഓഫീസില്‍ 10.00 മണിക്ക്‌ ചെല്ലണമെന്ന്" പറഞ്ഞപ്പോളെക്കും എന്റെ തൊണ്ട വരണ്ടു. എന്തോന്നിനാ ഞാന്‍ സര്‍ക്കിളിന്റെ അടുത്തും ട്രയാങ്കിളിന്റെ അടുത്തും പോകേണ്ടത്‌? അങ്ങാടിയില്‍ തോറ്റതിനു അമ്മയോടെന്ന് പറഞ്ഞത്‌ പോലെ, ഞാന്‍ അമ്മയോട്‌ തട്ടി കയറി. അമ്മ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ വെറുതെ ഇതിനൊന്നും പോകേണ്ടിയിരുന്നില്ലായെന്ന് തോന്നി.

ഉറക്കമില്ലാത്ത രാത്രികള്‍ക്ക്‌ ശേഷം, ആ വലിയ തിങ്കളാഴ്ച്ച വന്നു. രാവിലെ എട്ടു മണിക്ക്‌ തന്നെ സര്‍വ്വ ദൈവങ്ങളെയും വിളിച്ച്‌ വാദിയായ ഞാന്‍ പേടിയോടെ വീട്ടില്‍ നിന്നിറങ്ങി. ഞാന്‍ തിരുവല്ലായില്‍ ചെന്നതും, എന്റെ ഭാഗ്യത്തിനു എന്റെ സഹപാഠിയും, അജാനബാഹുവുമായ പീറ്ററിനെ കണ്ടു. പീറ്ററിനു നല്ല വിക്കുണ്ടെങ്കിലും ആള്‍ പുലിയാണു. പീറ്ററിനോട്‌ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പീറ്റര്‍ പറഞ്ഞു... അ അ അ അതിനു നീയെന്തിനാ പേ പേ പേടിക്കുന്നത്‌?? നമ്മള്‍ക്ക്‌ ഒരുമിച്ച്‌ പോ പോ പോകാമെടാ…. ഭയം നിമിത്തം വീട്ടില്‍ നിന്നും തുള്ളി വെള്ളം കുടിക്കാതെ ഇറങ്ങിയ ഞാന്‍, പീറ്ററിനെ കണ്ടപ്പോള്‍, ക്വട്ടേഷന്‍ റ്റീമിനെ അറേഞ്ച്‌ ചെയ്ത ധൈര്യമായി എനിക്ക്‌. പിന്നെ ഞങ്ങള്‍ രണ്ടാളും ഹോട്ടല്‍ ആര്യാസില്‍ കയറി മസാല ദോശയും തട്ടി പീറ്ററിന്റെ ബുള്ളറ്റില്‍ അള്ളി പിടിച്ചിരുന്ന് ഞങ്ങള്‍ സി.ഐ ഓഫീസില്‍ ചെന്നു.

എക്സ്‌സര്‍വീസീന്റെ വണ്ടിയും, ചേട്ടനും അവിടെ എന്നെ കാത്ത്‌ നില്‍പ്പുണ്ടായിരുന്നു. ഞാന്‍ സര്‍ക്കിള്‍ ഓഫീസില്‍ നിന്നും കിട്ടിയ കത്ത്‌ അവിടുത്തെ പോലീസുകാരന്റെ കൈയില്‍ കൊടുത്ത്‌ മാറി നിന്നു. എന്റെ ചങ്കിടിപ്പ്‌ പുറത്ത്‌ കേള്‍ക്കാന്‍ പറ്റുന്ന അവസ്ഥ. ഞങ്ങള്‍ കഴിച്ച മസാല ദോശ ഏമ്പക്കമായും, നോവായും ഒക്കെ എന്നെ ബുദ്ധിമുട്ടിച്ചു. ഏതായാലും അധികം കാത്ത്‌ നില്‍ക്കേണ്ടി വന്നില്ല. സി.ഐ ഞങ്ങളെ രണ്ടാളെയും വിളിപ്പിച്ചു. എന്റെ മുട്ട്‌ ഇടിക്കാന്‍ തുടങ്ങി. സി.ഐക്ക്‌ ‘ഗുഡ്‌ ആഫറ്റര്‍ നൂണ്‍’, ‘ഗുഡ്‌ മോണിംഗ്‌’ പിന്നെ ഒരു ‘നമസ്ക്കാരവും’ കൊടുത്തു. ഞങ്ങളെ രണ്ടാളെയും ഒന്ന് ദഹിപ്പിച്ച്‌ നോക്കിയിട്ട്‌ സി.ഐ ചോദിച്ചു...എന്താ പ്രശ്നം. ഞാന്‍ പ്രശ്നം വള്ളി പുള്ളി വിടാതെ പറഞ്ഞു. എന്താടോ??? താന്‍ എന്തിനാ ഈ കൊച്ചന്റെ 5 രൂപാ കൊടുക്കാതെ പോയതെന്ന് സി.ഐ ചോദിച്ചപ്പോള്‍ , ഞാന്‍ രാജ്യത്തിനു വേണ്ടി പടവെട്ടിയ ഒരു പട്ടാളക്കാരനാ സാറെ ….ഇത്രയും പറഞ്ഞപ്പോള്‍ സി.ഐ ഒരു പോലീസുകാരനെ വിളിച്ചു...എന്നിട്ട്‌ പോലീസുകാരനോട്‌ ചോദിച്ചു..അതേ ഈ രാജ്യസ്നേഹിയായ പട്ടാളക്കാരന്റെ ഇരട്ട പേരു എന്തവാണു? അപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു, 'ഇയാളെ സ്റ്റാന്‍ഡില്‍ എല്ലാവരും റിസേര്‍വ്‌ എന്നാണു.. റിസേര്‍വോ??? എന്താ ഈ രാജ്യസ്നേഹിയെ അങ്ങനെ വിളിക്കാന്‍ കാര്യം? അപ്പോള്‍ പോലീസുകാരന്‍ വീണ്ടും പറഞ്ഞു...ഇയാള്‍ ഓട്ടോയേല്‍ പെണ്ണുങ്ങള്‍ കയറുമ്പോള്‍ റിസേര്‍വ്‌ ആയെന്ന് പറഞ്ഞ്‌ സീറ്റിനിടയില്‍ കൂടി കൈയിട്ട്‌..... ഓഹ്‌ ഇതാണോടോ താന്‍ പറഞ്ഞ രാജ്യ സ്നേഹം? അപ്പോള്‍ താന്‍ ഈ കൊച്ചന്റെ കൈയില്‍ നിന്ന് മേടിച്ച 5 രൂപയോ? അത്‌ സാറെ ഈ കൊച്ചന്‍ 10 തന്നപ്പോള്‍ ഞാന്‍ കരുതി എനിക്ക്‌ ഓട്ടത്തിനു തന്നതാണെന്ന്... അല്ലതെ ഞാന്‍ പറ്റിച്ചതൊന്നുമല്ല സാറെ.. ആഹ്‌ എങ്കില്‍ 5 രൂപാ തിരികെ കൊടുത്ത്‌ ഒപ്പിട്ട്‌ വേഗം സ്ഥലം വിടാന്‍ നോക്ക്‌..പറഞ്ഞ്‌ തീര്‍ന്നതും, എലിയെ ഒക്കെ മാളത്തില്‍ നിന്നും പുകച്ച്‌ പുറത്ത്‌ ചാടിക്കുമ്പോലെ ഞാനും ചേട്ടനും വേഗം പുറത്ത്‌ ചാടി. വെളിയില്‍ ചെന്ന് ചേട്ടന്‍ എനിക്ക്‌ ഒരു അഞ്ചിന്റെ നോട്ട്‌ എടുത്ത്‌ തന്നു. വിജയ ഭാവത്തില്‍ ഞാന്‍ പീറ്ററെ നോക്കി, ആ നോട്ട്‌ വാങ്ങി പോക്കറ്റില്‍ ഇട്ടു.

വാദിയും, പ്രതിയും, സാക്ഷിയും റെജിസ്റ്ററില്‍ ഒപ്പ്‌ വെയ്ക്കാന്‍ പറഞ്ഞ്‌, റജിസ്റ്റര്‍ എന്റെ മുന്‍പിലേക്ക്‌ തള്ളിയപ്പോള്‍, തബല വിദ്വാന്‍ സക്കീര്‍ ഹുസൈന്റെ കൈകള്‍ ചലിക്കുന്ന വേഗത്തില്‍ എന്റെ കൈ വിറച്ചു കൊണ്ടിരുന്നു. ഒരു പരുവത്തില്‍ ഞാന്‍ എന്റെ പേരിന്റെ അവിടെയും, 5 രൂപാ കൈ പറ്റി കേസ്‌ തീര്‍ത്തിരിക്കുന്നുവെന്ന് പറഞ്ഞ്‌ ഒപ്പിട്ടു. ചേട്ടനും ഒപ്പിട്ടപ്പോള്‍ അടുത്തത്‌ സാക്ഷി. പോലീസുകാരന്‍ പീറ്ററെ വിളിച്ചു.. എടോ തന്റെ പേരു എന്താ?? പെട്ടെന്നുള്ള പോലീസുകാരന്റെ ചോദ്യം കേട്ടപ്പോള്‍ പീറ്റര്‍ പറഞ്ഞു.. പീ…..പീ…. പീ …..ഉടനെ വേറെ ഒരു പോലീസുകാരന്‍ പറഞ്ഞു..എന്റെ സാറെ അവനെ കൊണ്ട്‌ അധികം ഹോണടിപ്പിക്കാതെ പറഞ്ഞ്‌ വിടാന്‍ നോക്ക്‌... ഒരു തമാശയാണു ആ പോലീസുകാരന്‍ പൊട്ടിച്ചതെങ്കിലും ഞാന്‍ ചിരിച്ചില്ല.

ഞങ്ങള്‍ സര്‍ക്കിള്‍ ഓഫീസിനു വെളിയില്‍ വന്ന് ബുള്ളറ്റ്‌ സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ശൂ ….ശൂ… വിളി കേട്ട്‌ ഞങ്ങള്‍ രണ്ടാളും തിരിഞ്ഞ്‌ നോക്കിയപ്പോള്‍, ആഗസ്റ്റ്‌ 15 ആണെന്നോ വല്ലതും ഓര്‍ത്ത്‌ തെറ്റിദ്ധരിച്ചതായിരിക്കാം..ആ രാജ്യസ്നേഹിയായ ചേട്ടന്‍ അറ്റന്‍ഷനായി നിന്ന് തന്റെ ഉടുമുണ്ട്‌, പതാക ഉയര്‍ത്തുന്ന ലാഘവത്തോടെ ഉയര്‍ത്തി കാണിച്ചതും ഒപ്പമായിരുന്നു. ത്രിവര്‍ണ്ണ പതാകയുടെ സ്ഥാനത്ത്‌ കള്ളി വരയന്‍ അണ്ടര്‍ വെയറും, അശോക ചക്രത്തിന്റെ സ്ഥാനത്ത്‌ മറ്റ്‌ പലതും കണ്ടപ്പോള്‍, പരിസരം മറന്ന് ഞാന്‍ ഉറക്കെ വിളിച്ചു "റിസേര്‍വേ..ജയ്‌ ഹിന്ദ്‌". പീറ്റര്‍ എന്തൊക്കെയോ പറഞ്ഞുവെങ്കിലും ദേഷ്യവും, വിക്കും എല്ലാം കൂടി മിക്സായപ്പോള്‍ മൈയും….പൂവും…. കായും ….ഒക്കെയേ ഞാന്‍ കേട്ടുള്ളു.

വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഞാന്‍ വെല്ലൂരു നിന്നും തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വന്ന് ഇറങ്ങി ഓട്ടോയ്ക്കായി ചെന്നപ്പോള്‍ നമ്മുടെ എക്സ്‌സര്‍വീസ്‌. എന്നെ കണ്ടതും പുള്ളി വണ്ടി സ്റ്റാര്‍ട്ടാക്കിയിട്ട്‌ നീയൊന്നും ഇതു വരെ ചത്തില്ലെയെന്ന് ചോദിച്ച്‌ വണ്ടി ഓടിച്ചു പോയി. പരാതി വീണ്ടും കൊടുത്താലോയെന്ന് ആലോചിച്ചപ്പോള്‍.. വീണ്ടും ഒരു പതാക ഉയര്‍ത്തല്‍ കാണേണ്ടായെന്ന് കരുതി മാറ്റൊരു ഓട്ടോ പിടിച്ച്‌ വീട്ടില്‍ പോയി.. വിവരം ഇല്ലാത്തവര്‍ എന്തെങ്കിലും കാട്ടിയാല്‍ ബോധമില്ലാത്ത നമ്മള്‍ വേണ്ടെ ക്ഷമിക്കാന്‍... അത്‌ തന്നെ..ഞാന്‍ അങ്ങട്‌ ക്ഷമിച്ചു.

വാല്‍കഷണം:- മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാണ്ഡഹാറിൽ, മഹാ നടന്മാരായ അമിതാബ്‌ ബച്ചന്‍, മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ക്കൊപ്പം എന്റെ അഞ്ച്‌ രൂപാ ഹൈജാക്ക്‌ ചെയ്ത, എക്‍സ്‌ സര്‍വീസുകാരനായ ഈ റിസേര്‍വ്‌ ചേട്ടനും കൂടി എന്തെങ്കിലും ഒരു റോള്‍ കൊടുത്ത്‌ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.

Monday 1 February 2010

ഹെല്‍ത്ത്‌ പുരാണം

എന്റെ കുഞ്ഞും നാളില്‍ ഒന്ന് വണ്ണംവെയ്ക്കാന്‍ ഞാന്‍ അതിയായി മോഹിച്ചിരുന്നു. ഞാന്‍ സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത്‌, അസ്ഥി പിടിച്ച ഒരു ശരീരമായിരുന്നു എനിക്ക്‌ ഉണ്ടായിരുന്നത്‌. പത്താം ക്ലാസ്സ്‌ പൂര്‍ത്തിയാക്കിയപ്പോള്‍ എന്റെ ക്ലാസ്സില്‍ കേവലം ഒരു 35 കിലോ തൂക്കക്കാരനായിരുന്നു ഞാന്‍. ആ സമയത്ത്‌ അപ്പയും അമ്മയും എന്റെ ശരീരം പുഷ്ടിപിടിപ്പിക്കാന്‍ വേണ്ടി മേടിച്ച്‌ തന്ന് ച്യവനപ്രാശം, കോംപ്ലാന്‍, സാനറ്റജന്‍, ഷാര്‍ക്കഫെറോള്‍ മുതലായവയുടെ റ്റിനുകള്‍ ചുമ്മാതെ തൂക്കി നോക്കിയാല്‍ തന്നെ എന്റെ തൂക്കത്തിലും കൂടുതലായേനെ. ലൈഫ്‌ ബോയി എവിടെയുണ്ടോ, അവിടെയാണാരോഗ്യമെന്ന പരസ്യത്തെ തുടര്‍ന്ന് സോപ്പ്‌ തേച്ച്‌ പതപ്പിച്ചും, ച്യവനപ്രാശം തിന്നും ഞാന്‍ ചുമ്മാ ജീവിതം മുന്‍പോട്ട്‌ കൊണ്ട്‌ പോയി.

ആട്ടിന്‍ പാല്‍ കറന്നെടുത്ത്‌, അല്‍പം ജീരകം പൊടിച്ചിട്ട്‌ കുടിച്ചാല്‍ തടിയിങ്ങ്‌ പോരുമെന്ന് ഒരു വൈദ്യര്‍ പറഞ്ഞതും ആട്‌ വീട്ടില്‍ വന്നു. ആട്‌ ആടുകള്‍ ആയിട്ടും എനിക്ക്‌ നോ ചെയിഞ്ച്‌. കോഴിമുട്ട പച്ചക്ക്‌ പാലില്‍ അടിച്ച്‌ കുടിക്കുക. അങ്ങനെ ആരു എന്തു വണ്ണം വെയ്ക്കാന്‍ ഉള്ള ഒറ്റ മൂലി, ഇരട്ട മൂലികള്‍ ഒക്കെ പറഞ്ഞാലും അതെല്ലാം വളരെ ശുഷ്കാന്തിയോടെ ചെയ്യുന്ന ഒരു ആരോഗ്യ സ്വാമിയായിരുന്നു ഞാന്‍

എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്തിയിട്ടും, എന്തൊക്കെ തിന്നിട്ടും പെട്ടി ത്രാസിനു മുകളില്‍ കയറി നിന്ന് തൂക്കം നോക്കുമ്പോള്‍, എന്റെ തൂക്കം ദാ പിന്നെയും 35 കിലോ 200 ഗ്രാം തന്നെ. അന്ന് ആലുക്കാസിന്റെ സ്വര്‍ണ്ണക്കട തിരുവല്ലായില്‍ ഇല്ലായിരുന്നു, അല്ലായിരുന്നെങ്കില്‍ മില്ലിഗ്രാമില്‍ കൂടിയുള്ള തൂക്കം ചുമ്മാതെ ഒന്ന് അറിഞ്ഞ്‌ ആശ്വസിക്കാമായിരുന്നു.

അങ്ങനെയിരിക്കെ എന്റെ ഒരു ശക്തനായ എതിരാളിയും, സമപ്രായക്കരനും അസ്ഥിപന്‍ജരവുമായ ബന്ധു ഒന്ന് ദോഹ വരെ അവധിക്കു പോയി തിരിച്ചു വന്നപ്പോള്‍, ക്യാപിറ്റല്‍ ലെറ്റര്‍ “D”കണക്കെയാണു.. ദോഹയില്‍ ചെന്ന് K.F.C – [Kentucky Fried Chicken] കഴിച്ചാണു താന്‍ ഈ പരുവമായതെന്നും, K.F.C കോഴിയുടെ കൊതിയൂറിപ്പിക്കുന്ന മണം ഓര്‍ക്കുമ്പോള്‍, കൊതി തീര്‍ക്കാനായി ആ ചിക്കന്‍ പൊതിഞ്ഞ റ്റിഷ്യു താന്‍ കൊണ്ടു വന്നിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ദുഖ വെള്ളിയാഴ്ച്ചയുടെ അന്ന് കുന്തിരിക്കം പുകച്ച്‌, അതിന്റെ മുന്‍പില്‍ മുട്ടു കുത്തി മണം പിടിക്കുന്ന ഒരു ഓര്‍ത്തഡോക്‍സ്‌ കാരനായ ഞാന്‍, ആ റ്റിഷ്യു ഒന്ന് മണപ്പിച്ച്‌ വണ്ണം വെയ്ക്കാന്‍ വൃഥാ ഒന്ന് ശ്രമിച്ചു. സ്ഥിരമായി ആ റ്റിഷ്യു മണപ്പിച്ച്‌ മണപ്പിച്ച്‌ ഫ്രൈഡ്‌ ചിക്കന്റെ മണത്തിന്റെ സ്ഥാനത്ത്‌ മനം മടുപ്പിക്കുന്ന മണമാണു എന്റെ മൂക്കിലേക്കടിച്ചതെങ്കിലും, അവന്റെ ആശ്വാസത്തിനായി ഞാന്‍ ഒരു ആ ആഹാ!!! ശബ്ദം അല്‍പം എക്കോയോടു കൂടി തന്നെ ചുമ്മാ പുറത്തേക്ക്‌ വിട്ടു.

ആയിടയ്ക്കാണു ഞങ്ങളുടെ നാട്ടിലെ “ഈര്‍ക്കിലി ഓമന” കുവൈറ്റിലേക്ക്‌ വീട്ടു വേലയ്ക്കായി പോയത്‌. രണ്ട്‌ വര്‍ഷം കഴിഞ്ഞ്‌ ഈര്‍ക്കിലിയായി പോയ ഓമന ക്യാപിറ്റല്‍ ലെറ്റര്‍ “B”കണക്കെ സകലയിടവും തള്ളി തിരിച്ചു വന്നത്‌ കണ്ടപ്പോള്‍, പഴയ Mark-2 അംബാസിഡര്‍ കാറിന്റെ ഹെഡ്‌ ലയിറ്റ്‌ പോലെ നാട്ടുകാരുടെ കണ്ണുകളും പുറത്തേക്ക്‌ തള്ളി. ബോംബെ മുംബൈ ആയതു പോലെ, ബാംഗ്ലൂര്‍ ബംഗലൂരു ആയതു പോലെ ഈര്‍ക്കിലി ഓമന, യാതൊരു സര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കാതെ നാട്ടുകാരുടെ സ്വന്തം “ഷെയ്ക്കി ഓമന"യായി മാറി.

കോളെജില്‍ പഠിക്കാന്‍ ആദ്യ ദിവസം പോയത്‌ തന്നെ അപ്പ ദോഹയില്‍ നിന്ന് കൊണ്ട്‌ വന്ന നീല ജീന്‍സും ഒരു ഫുള്‍ കൈ റ്റീ ഷര്‍ട്ടുമിട്ടാണു. ആ ജീന്‍സാണെങ്കില്‍ അപ്പ ദോഹയിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയുടെ സൈസ്‌ അനുസരിച്ചു മേടിച്ചതാണു. അത്‌ ഞാന്‍ ഉപയോഗിക്കുന്നത്‌ പ്രീ-ഡിഗ്രിക്ക്‌ ഒന്നാം വര്‍ഷവും. പക്ഷെ അന്ന് അത്‌ ഫിറ്റാകാന്‍ അതിന്റെ അടിയില്‍ ബര്‍മുഡായും ഇട്ടിരുന്നുവെന്നത്‌ ട്രേഡ്‌ സീക്രട്ട്‌. എന്തെങ്കിലും വരട്ടെ..പിന്നെ ഭാഗ്യത്തിനു കെ.എസ്‌.യുകാരനായ കാരണത്താല്‍ പിന്നെ ജീന്‍സ്‌ ഉപേക്ഷിച്ച്‌, ഖദര്‍ ഷര്‍ട്ടും, മുണ്ടും ആയിരുന്നു കോളെജിലെ എന്റെ യൂണിഫോം.

കോളെജ്‌ പഠനം പൂര്‍ത്തിയായതോടെ എന്റെ എല്ലിന്റെ ഘനം കൂടിയാതായിരിക്കാം; ഞാന്‍ 40 കിലോ ആയി. അപ്പോഴും എന്റെ ആരോഗ്യ പരിപാലനം നിര്‍ത്തിയില്ല. ചീസ്‌ തീറ്റയും, ഏത്തയ്ക്ക, മുട്ട കോമ്പിനേഴനും എല്ലാം പരീക്ഷിച്ച്‌ കൊണ്ടേയിരുന്നു.

ഒരു ദിവസം, എന്തോ വര്‍ത്തമാനത്തിനിടയില്‍ അപ്പ, നമ്മുടെ കുടുംബത്തിലുള്ള ഒരു വൈദ്യരെ പറ്റി സംസാരിച്ചു. നല്ല മിടുക്കനാണു. വൈദ്യരെ പറ്റി പറഞ്ഞു തീര്‍ന്നതും, വണ്ണം വെയ്ക്കാന്‍ ആ വൈദ്യരോടു മരുന്ന ചോദിക്കാന്‍ വയ്യായിരുന്നോ എന്ന് എന്റെ ചോദ്യവും പുറത്ത്‌ വന്നു. അങ്ങനെ ഒരു ദിവസം അപ്പയുടെ അനുവാദത്തോടു കൂടി, ഞാനും ഒരു സുഹൃത്തും കൂടി ഈ വൈദ്യരുടെ വീട്ടില്‍ പോയി. വൈദ്യരെ കണ്ട്‌ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, വൈദ്യരുടെ മുഖം മാറി. പുള്ളീ ചോദിച്ചു; നിനക്ക്‌ മറ്റ്‌ എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടൊ? നിരന്തരമായ ചുമ [ക്ഷയം ഉണ്ടോ എന്ന് പച്ച മലയാളം], മലബന്ധം ഉണ്ടോ [നമ്മള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് അപ്പ പറഞ്ഞറിഞ്ഞു..ഇങ്ങനെ ഒരു ബന്ധത്തെ പറ്റി ആരും പറഞ്ഞ്‌ കേട്ടിട്ടില്ല. ചോദിച്ചിട്ട്‌ പറയാം], വായു കോപം ഉണ്ടോ? മുതലായ ചോദ്യങ്ങള്‍..അതിനു ശേഷം വൈദ്യര്‍ പറഞ്ഞു, മറ്റ്‌ ശരീര പ്രശനങ്ങള്‍ ഒന്നുമില്ലെങ്കില്‍ വെറുതെ മരുന്ന് കഴിച്ച്‌ വണ്ണം വെയ്ക്കുന്നതെന്തിനാ.? പിന്നെ നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ കുറച്ച്‌ മരുന്ന് കുറിച്ച്‌ തരാം. തിരുവല്ലായിലെ ഒരു ---------------മരുന്ന് കടയില്‍ നിന്ന് തന്നെ വാങ്ങണമെന്ന് പറഞ്ഞത്‌ കൊണ്ട്‌ നേരെ ആ കടയിലേക്ക്‌ പോയി.

കടയില്‍ ചെന്നു വൈദ്യരുടെ കുറിപ്പ്‌ കൊടുത്തു. മരുന്നുകള്‍ പൊതിയുന്നതിനിടയില്‍ അവിടുത്തെ സെയില്‍സ്‌ മാന്‍ പറഞ്ഞു, " അതെ അമ്മ ലേഹ്യം തിന്നുമ്പോള്‍, ചിലപ്പോള്‍ കുഞ്ഞിനു വയറിളക്കം ഒക്കെ ഉണ്ടായീന്ന് വരും. പക്ഷെ ഒന്ന് രണ്ട്‌ ദിവസത്തിനകം അതങ്ങ്‌ മാറും. അതില്‍ പേടിക്കാനൊന്നുമില്ല...”

പണ്ട്‌ സന്ധ്യാ നേരത്ത്‌ നമ്മള്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ അമ്മയുടെ മുലയില്‍ നീരു വരുമെന്ന് പറയുമ്പോലെയാണെല്ലോ, ഞാന്‍ ലേഹ്യം തിന്നുമ്പോള്‍, കുഞ്ഞിനു വയറിളകുമെന്ന്, ഈ മന്ദബുദ്ധി സെയില്‍സ്‌മാന്‍ പറയുന്നതെന്ന് ഓര്‍ത്ത്‌ ഞാന്‍ ഊറി ചിരിച്ചപ്പോള്‍, എന്റെ അതേ സംശയം എന്റെ സതീര്‍ത്ഥ്യനും ഉണ്ടായി. അവന്‍ തിരക്കി... "ചേട്ടന്‍ പറഞ്ഞതെന്തെന്ന് മനസ്സിലായില്ല"? ഉടനെ ചേട്ടന്‍ പറഞ്ഞു.. “മക്കളെ... ഈ ലേഹ്യം അമ്മ കഴിക്കുമ്പോള്‍, മുല കുടിക്കുന്ന കുഞ്ഞിനു ഈ മരുന്നിന്റെ ചൂടും ഒക്കെ കാരണം വയറിളക്കം ഉണ്ടാകുമെന്ന്..മനസ്സിലായോ?”

എവിടെ അമ്മ? എവിടെ മുല? ..ആകെ മൊത്തം കണ്‍ഫൂഷന്‍.. ഒന്നും മനസ്സിലാകുന്നില്ല. ഏതപ്പാ കോതമംഗലമെന്ന സ്റ്റയിലിലെ ഞങ്ങളുടെ നില്‍പ്പ്‌ കണ്ടിട്ട്‌ ചേട്ടന്‍ വീണ്ടും പറഞ്ഞു..എടാ കൊച്ചുങ്ങളെ.. വീട്ടില്‍ പ്രായമായ ആരുമില്ലെ.. ഇതൊക്കെ വന്ന് വാങ്ങി കൊണ്ട്‌ പോകാന്‍.??? എടാ പ്രസവ രക്ഷക്കുള്ള മരുന്നാ ഇത്‌. പ്രസവിച്ച്‌ കിടക്കുന്ന പെണ്ണ്‍, ഈ മരുന്ന് തിന്ന് കഴിഞ്ഞ്‌, കുഞ്ഞു മുലപ്പാലു കുടിക്കുമ്പോള്‍ കുഞ്ഞിനു ചിലപ്പോള്‍ ഒന്ന് രണ്ട്‌ ദിവസം വയറിളക്കം ഉണ്ടാകുമെന്ന്.. ഇപ്പ്പ്പോള്‍ മനസ്സിലായോ..യോ.???. ഇക്കുറി ഞങ്ങള്‍ക്ക്‌ ഇന്ത്യാവിഷനിലെ നികേഷിനെ പോലെ കാര്യങ്ങള്‍ എല്ലാം വ്യക്തവും, സപഷ്ടവും, സ്പുഷ്ടവുമായി മനസ്സിലായി.

എന്റെ കണ്ണില്‍ ഇരുട്ട്‌ കയറുന്നത്‌ പോലെ... കൂട്ടുകാരന്റെ മുഖത്ത്‌ എങ്ങനെ നോക്കും.. ആകെ ചമ്മല്‍. ഹൊ!!! ഇത്തരം പണി, ശത്രുക്കള്‍ക്ക്‌ പോലും പണിയരുതെന്റെ “കുടുംബത്തിലെ കണ്ടരരു വൈദ്യരരെയെന്ന്” മനസ്സില്‍ പറഞ്ഞ്‌, തന്ന ലേഹ്യവും കുറിപ്പും വാങ്ങി, പൈസയും കൊടുത്ത്‌ ഒരു പരുവത്തില്‍ വീട്ടില്‍ വന്നു. ഈശ്വരാ...നാളെ കൂട്ടുകാരന്റെ മുഖത്തെങ്ങനെ നോക്കും? അവനീ സംഭവം എത്ര പേരോട്‌ പറയും?... നാളെ തിരുവല്ലായില്‍ പോകാന്‍ പറ്റുമോ? വീട്ടില്‍ ചെന്നിട്ട്‌ യാതൊരു സ്വസ്ഥതയുമില്ല.

രാത്രിയില്‍ അത്താഴത്തിനു ഒരുമിച്ച്‌ കൂടിയപ്പോള്‍ തനിക്ക്‌ പറ്റിയ പറ്റ്‌ അല്‍പം മയപ്പെടുത്തി പറഞ്ഞു. ഉടനെ അമ്മാമച്ചി [അമ്മയുടെ അമ്മ] വക ഒരു കമന്റ്‌."എടാ മനസ്സ്‌ നന്നായാല്‍ മാങ്ങണ്ടി തിന്നാലും നന്നാകുമെന്നാ.. നിന്റെ ഈ കുസൃതികളും, പാരവെയ്പ്പുകളും ഒക്കെ നിര്‍ത്തിയാല്‍ തന്നെ നീ നന്നാകുമെന്ന" കമന്റ്‌ ഓര്‍ക്കാപ്പുറത്ത്‌ വന്നപ്പോള്‍ തന്നെ, ഇന്നത്തെ ദിവസം തന്റേതല്ലായെന്ന് ബോദ്ധ്യമായി.

ഏതായാലും മരുന്ന് മുടക്കിയില്ല. അത്താഴം കഴിഞ്ഞുള്ള ഒരു ടീ സ്പൂണ്‍ ലേഹ്യവും, 10 മില്ലി അരിഷ്ടവും കുടിച്ച്‌ ഉദ്ഘാടനം നടത്തി. നാണക്കേട്‌ പേടിച്ച്‌ പിറ്റേന്ന് തിരുവല്ലാ ഭാഗത്തേക്കെ ഇറങ്ങിയില്ല. വൈകിട്ട്‌ ഒരു ഫോണ്‍ കോള്‍.. മരുന്ന് വാങ്ങാന്‍ വന്ന സുഹൃത്താണെന്ന് കേട്ടപ്പോഴെ എന്റെ മുഖം വിളറി. എന്താടാ നിന്നെ ഇന്ന് തിരുവല്ലായിലേക്ക്‌ കണ്ടില്ലല്ലോ? വയറിളക്കം വല്ലതുമാണോയെന്ന് അറിയാന്‍ വിളിച്ചതാണെന്ന് പറഞ്ഞപ്പോള്‍ മുഖം പിന്നെയും കോടി.

ഒന്ന് ഒന്നര മാസക്കാലം, വൈദ്യര്‍ പറഞ്ഞത്‌ പോലെ ഒട്ടും തെറ്റാതെ കിറു കൃത്യമായി മരുന്ന് കഴിച്ചു. പൈസ പോയീന്നല്ലാതെ വണ്ണമൊന്നും വെച്ചില്ല. ഈ സംഭവത്തോടെ മരുന്ന് കഴിച്ച്‌ വണ്ണം വെയ്പ്പിക്കാനുള്ള ശ്രമം ഞാന്‍ ഉപേക്ഷിച്ചു. പിന്നീട്‌ കല്യാണം കഴിഞ്ഞു. ലയിറ്റ്‌ വെയിറ്റായ ഫാദറിനു, ഫെദര്‍ വെയിറ്റില്‍ ദൈവം കുഞ്ഞുങ്ങളെയും തന്നു.

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ മക്കളുടെ ശരീരം പുഷ്ടി പിടിപ്പിക്കാന്‍ വേണ്ടി മറ്റൊരു വൈദ്യരെ പോയി കണ്ടു. പുള്ളിക്കാരാന്‍ കൂശ്‌മാണ്ഡ രസായനം തന്നു. മക്കള്‍ക്ക്‌ അത്‌ ഇഷ്ടപ്പെടാഞ്ഞതിനെ തുടര്‍ന്ന് അപ്പന്‍ സേവിച്ചു. സത്യം... അതിന്റെ ഗുണമാണോ, അമ്മാമച്ചി പണ്ട്‌ പറഞ്ഞത്‌ പോലെ, എന്റെ മനസ്സ്‌ നന്നായതാണോ എന്തോ... എന്റെ ശരീരം പെട്ടെന്ന് പുഷ്ടിപ്പെട്ടു. ഇപ്പോള്‍ 65 കിലോ 300 ഗ്രാം തൂക്കമുള്ള ഒരു ശരീരത്തിന്റെ ഉടമയാണു ഞാന്‍. ഇപ്പോള്‍ അത്‌ കൂടാതിരിക്കാന്‍ നടപ്പും, മറ്റ്‌ ഇതര വ്യായാമങ്ങളും എടുത്ത്‌ വരുന്നു...

പണ്ട്‌ വണ്ണം വെയ്ക്കാന്‍.........ഇന്ന് വണ്ണം വെയ്ക്കാതിരിക്കാന്‍... കാലം മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങളെ.

വാല്‍ക്കഷണം:-

എന്റെ അനുഭവം വായിച്ച്‌ വണ്ണം വെയ്ക്കാനായി മരുന്നുകള്‍ വാരി വലിച്ച്‌ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌...

രാവണ പ്രഭു എന്ന ചിത്രത്തില്‍ മംഗലശ്ശേരി നീലകണ്ഠന്‍ [മോഹന്‍ലാല്‍], ആറടി ഒന്നര ഇഞ്ച്‌ നീളവും, അതിനു തക്ക 'ബോഡിയുമുള്ള' മുണ്ടയ്ക്കല്‍ ശേഖരനോട്‌, "എന്താടോ താന്‍ നന്നാവാത്തെ" എന്ന് കൂളായി ചോദിക്കുന്നത്‌ കേട്ടപ്പോള്‍ ഒരു കാര്യം ബോദ്ധ്യമായി..

ഇന്ദ്രനസിനെ കണ്ടാലും, നെപ്പോളിയനെ കണ്ടാലും മലയാളികള്‍ ഇങ്ങനെ പലതും ചോദിച്ചു കൊണ്ടിരിക്കും... "എന്താ നന്നാവാത്തെയെന്ന്???"
ബഹു ജനം പല വിധം...



”മനസ്സ്‌ നന്നായാല്‍ മാങ്ങാണ്ടി തിന്നാലും നന്നാവും”. മാതാ തങ്കമ്മ ഈപ്പന്‍

Friday 1 January 2010

വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്‌]

വെല്ലൂരെ പഠിത്തം കഴിഞ്ഞ്‌, മെഡിക്കല്‍ റെക്കോര്‍ഡ്‌സുമായി മല്ലിട്ട്‌ കഴിയുമ്പോളാണു ക്രിസ്തുമസ്സും, ന്യൂ ഇയറും വരുന്നത്‌. വിശേഷ അവസരങ്ങള്‍ വരുമ്പോള്‍ എങ്ങനെ നാട്ടിലേക്ക്‌ കടക്കാമെന്നത്‌ മാത്രമാണു നമ്മുടെ ചിന്ത. ഓണത്തിനു യാതൊരു ഗത്യന്തരവുമില്ലാതെ കോള്‍ഗേറ്റ്‌ പേസ്റ്റും അല്‍പം വെളിച്ചെണ്ണയും കണ്ണില്‍ പുരട്ടി, കണ്ണും ചുവപ്പിച്ച്‌ രാത്രിയില്‍ ചെന്ന് മദ്രാസ്സ്‌ ഐസ്‌ [ഇപ്പോള്‍ ചെന്നെ ഐസായി കാണും:- പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ചെങ്കണ്ണ്‍]എന്ന് പറഞ്ഞ്‌ 3 ദിവസത്തെ സിക്ക്‌ ലീവും തരപ്പെടുത്തി, രാത്രിക്ക്‌ രാത്രി തിരുവനന്തപുരം മെയിലിന്റെ ജനറല്‍ കംമ്പാര്‍ട്ടുമെന്റിന്റെ മുന്‍പില്‍ ചുരുണ്ട്‌ കൂടി നിന്ന് തിരുവല്ലായില്‍ വന്ന് ഓണം ആഘോഷിച്ചത്‌ കാരണം, വീണ്ടും ആ ചെങ്കണ്ണ്‍ തന്നെ ഇറക്കാന്‍ പറ്റാത്ത അവസ്ഥയുമായി.

Y.W.C.A കാന്റീനില്‍ നിന്നും കിട്ടുന്ന പച്ചരി ചോറും, ആര്‍ക്കും വേണ്ടാത്ത പച്ചക്കറികള്‍ വെട്ടി മുറിച്ച്‌, ചുവന്ന വെള്ളത്തില്‍ ആത്മഹത്യ ചെയ്ത സാമ്പാറും, പാറ്റ കാട്ടം നാറുന്ന തോരനില്‍ നിന്നും ഒക്കെ ഒന്ന് താത്ക്കാലികമായിട്ടെങ്കിലും രക്ഷ നേടാന്‍ വേണ്ടിയാണു നമ്മള്‍ നാട്ടിലേക്ക്‌ പോകുന്നത്‌.. എങ്ങനെ നാട്ടിലേക്ക്‌ പോകാമെന്നതിനെ പറ്റി തലപുകയ്ക്കുമ്പോളാണു ഒരു ഡോക്ടര്‍ വക ബാച്ചിലേഴ്‌സ്‌ പാര്‍ട്ടിക്ക്‌ ക്ഷണം കിട്ടിയത്‌. ബാച്ചിലേഴ്‌സ്‌ പാര്‍ട്ടിയെന്ന് കേട്ടപോഴെ പലരുടെയും വായില്‍ വെള്ളം ഊറി. വെള്ളമടി പാര്‍ട്ടി തന്നെ. അങ്ങനെ കൂടെ വന്ന പലരും ഏറെ പ്രതീക്ഷയോടെ പാര്‍ട്ടിക്ക്‌ വന്നപ്പോള്‍, ദേ, ആടു കിടന്നിടത്ത്‌ പൂട പോലുമില്ലാന്ന് പറഞ്ഞ സ്ഥിതി. മാര്‍പാപ്പയുടെ വീട്ടില്‍ പാര്‍ട്ടിക്കു പോയാല്‍ പോലും വൈനെങ്കിലും കാണും. ഡോക്‍ടറായിട്ട്‌ ഇവന്റെ ഒക്കെ വീട്ടില്‍ അല്‍പം സ്പിരിറ്റ്‌ പോലും കുടിക്കാന്‍ തരാന്‍ ഇല്ലാത്ത ഇവനൊക്കെ എന്തിനാ വെറുതെ പാര്‍ട്ടിയും _________ഒക്കെ വെക്കുന്നതെന്ന് മനസ്സില്‍ തെറി പറഞ്ഞ്‌ മടങ്ങി.

പറ്റിയത്‌ പറ്റി...ന്യൂ ഇയറിനു എന്തെങ്കിലും ചെയ്യണം. മെഡിക്കല്‍ റെക്കോര്‍ഡ്‌സിലെ മൂന്ന് മലയാളികളും, പിന്നെ തമിഴ്‌ മക്കളും കൂലംകഷമായി ചിന്തിച്ചു. ഒടുക്കം ഡിപ്പര്‍ട്ട്‌മന്റ്‌ വക ഒരു വണ്‍ ഡേ റ്റൂര്‍ അറേഞ്ച്‌ ചെയ്തു. കിഷ്‌കിന്ത വാട്ടര്‍ തീം പാര്‍ക്കില്‍ പോയി അടിച്ച്‌ പൊളിക്കുക.

അങ്ങനെ ഒന്നാം തീയതി രാവിലെ 6.30 മണിയോടെ ഞങ്ങള്‍ ബസ്സില്‍ കയറി. ഡിപ്പാര്‍ട്ട്‌മെന്റിലെ പെണ്‍ക്കിടാങ്ങള്‍ മുന്‍പിലത്തെ സീറ്റില്‍ സ്ഥലം പിടിച്ചു. കല്യാണം നിശ്ചയിച്ച ഡിപ്പാര്‍ട്ട്‌മന്റ്‌ കമിതാക്കള്‍ ഫെവി ക്വിക്ക്‌ ഇട്ട്‌ പറ്റിച്ചത്‌ പോലെ ഒട്ടി ഇരുന്നു. പാട്ടും കച്ചേരിയും, ഡാന്‍സും കൂത്തുമായി ഞങ്ങളുടെ വണ്ടി കിഷ്‌കിന്തയിലേക്ക്‌....

8.00 മണിയോടെ ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിച്ച്‌ കഴിഞ്ഞപ്പോള്‍, ഞങ്ങളുടെ സൂപ്പര്‍വൈസര്‍ ഒരു കുപ്പി ബിജോയിസുമായി വന്നു. ബിജോയിസു വന്നപ്പോഴേക്കും ഗ്ലാസ്സും, വെള്ളവും പെട്ടെന്ന് തന്നെ വന്നു. റ്റച്ചിങ്ങസ്സായി മിക്സ്ച്ചറും, “വിക്സും” വന്നു.

“മദ്യപിക്കുന്നത്‌ കണ്ട്‌ ആസ്വദിക്കുന്നതും, അവരുടെ നേരമ്പോക്കുകള്‍ കണ്ട്‌ ആഹ്ലാദിക്കുന്നവനാണു യഥാര്‍ത്ഥ മനുഷ്യസ്നേഹി”യെന്ന്, കിംഗ്‌ ഫിഷേര്‍സ്‌ ആശ്രമാധിപതി വിജയ മല്യാ സ്വാമികള്‍ പറഞ്ഞത്‌ മനസ്സില്‍ ധ്യാനിച്ച്‌ ഇവരുടെ കോപ്രായങ്ങള്‍ക്ക്‌ മുന്‍പില്‍ സദാ സന്തോഷം കണ്ടെത്തി ഞാന്‍ അങ്ങനെ യഥാര്‍ത്ഥ മനുഷ്യനായി അവിടെ ഇരുന്നു. കൂടെയുള്ള 2 മല്ലുകളും ബിജോയിസ്‌ കൊണ്ട്‌ വന്ന സൂപ്പര്‍വൈസറെ, ബിജോയിസിന്റെ ബലത്തില്‍ തെറി പറയാന്‍ തുടങ്ങി. നേരെ ചൊവ്വെ നടക്കാന്‍ വയ്യാത്തവര്‍, മൈക്കല്‍ ജാക്‌ക്‍സണെ വെല്ലുന്ന ബ്രേക്ക്‌ ഡാന്‍സ്‌ കളിക്കാന്‍ തുടങ്ങി. ഏതായാലും കൂത്താട്ടങ്ങള്‍ക്ക്‌ അറുതി വരുത്തി ഞങ്ങള്‍ കിഷ്‌കിന്തയിലെത്തി.

വെള്ളമടിച്ചവര്‍ വെള്ളത്തില്‍ കളികളാരംഭിച്ചു. അപ്പോള്‍ ഒരുത്തനു മുടിഞ്ഞ ഒരാഗ്രഹം.... മെറി ഗോ റൗണ്ടിനേക്കാളും ആറ്റന്‍ ഒരു സാധനം. ആകാശത്തില്‍ കൂടി കറങ്ങുന്നു. അതിലൊന്ന് കയറിയാലോ??? അതിന്റെ കറക്കം കണ്ടപ്പോഴെ പച്ചയായ ഞാന്‍ പോലും ഒന്ന് പകച്ചു. പക്ഷെ ഉള്ളില്‍ കിടക്കുന്ന ബിജോയിസ്‌ ഇവര്‍ക്ക്‌ അമിത ബലം കൊടുത്തു. എന്നെ ഏറെ നിര്‍ബന്ധിച്ചുവെങ്കിലും പച്ചയായതു കൊണ്ട്‌ എനിക്ക്‌ ഇതില്‍ കയറാന്‍ ബലം കിട്ടിയില്ല. ഒടുക്കം ഇവരുടെ സാഹസങ്ങള്‍ പകര്‍ത്താന്‍ എന്റെ കൈയില്‍ ഒരു ക്യാമറായും തന്ന് ഇവര്‍ ആ റൈഡില്‍ കയറി. ഓരോ കറക്കത്തിനും അയ്യോ, അയ്യോ എന്ന ശബ്ദം അവിടെ മുഴങ്ങി കൊണ്ടിരുന്നു. ഈ കറക്കത്തിന്റെ രണ്ടാം ഘട്ടത്തില്‍, കൂട്ടത്തിലെ ഒരു മല്ലുവിനു വാളു വെയ്ക്കാന്‍ മോഹം. തന്റെ മോഹം സീനിയര്‍ മല്ലുവിനോട്‌ പറഞ്ഞപ്പോള്‍; അഴിനെന്താഴാ മോനെ... ഇഴ്‌ നമ്മുടെ സ്വന്തം "അപ്പച്ചന്റെയല്ലേ"...വെച്ചോടാന്ന് പറഞ്ഞ്‌ തീരും മുന്‍പേ ആകാശത്ത്‌ നിന്നും വാാാാാാാാാാാാാാാാാാാാള്‍. [ആകാശത്ത്‌ നിന്നും വീണത്‌ കൊണ്ടും, കഷണങ്ങള്‍ ഉണ്ടായിരുന്നത്‌ കൊണ്ടും ഇതിനെ ഉള്‍ക്കയെന്ന് വിളിക്കാമോയെന്ന് ഇപ്പോഴും ISROയില്‍ ചര്‍ച്ച നടക്കുന്നതേയുള്ളു.] ഗുരുത്വാകര്‍ഷണം എന്ന വലിയ സംഭവമുള്ളത്‌ കൊണ്ട്‌ വാള്‍ ഒട്ടും വേസ്റ്റാകാതെ ആ റൈഡില്‍ ഉള്ളവരുടെയും ഒക്കെ ദേഹത്ത്‌ സ്പ്രേ ചെയ്തും, ചെയ്യാതെയും ഒക്കെയായി നിലം പൊത്തി. ഗ്രഹപ്പിഴയുടെ കൂടുതല്‍ എന്നല്ലാതെ എന്തു പറയാന്‍? രാവിലെ കഴിച്ച മസാല ദോശയിലെ ഏതോ ഒരു ഭാഗം, നേരെ താഴെ റൈഡിലിരുന്ന മധു വിധു ആഘോഷിക്കുന്ന ദമ്പതികളുടെ തലയിലാണു പതിച്ചത്‌. എച്ച്യൂച്ച്‌ മീ, കാക്ക തൂറീന്നാ തോന്നുന്നെ, എന്ന് ഡ്യൂവറ്റായി രണ്ടു പേരും ഒരേ താളത്തില്‍ പറഞ്ഞ്‌ മേലോട്ട്‌ നോക്കിയപ്പോള്‍, ഇച്ചായന്‍ ഇത്‌ ഒന്നും കൂസാതെ , തലയെടുപ്പോടെ ആറാം തമ്പുരാനെ പോലെ അടുത്ത വാളിനു തയ്യാറെടുക്കുന്നു.. അത്‌ കണ്ടതും ഗ്രനൈഡ്‌ ആക്രമണത്തിനിടയില്‍ രക്ഷപ്പെടാനായി പതുങ്ങുന്ന സൈനികരെ പോലെ മിഥുനങ്ങള്‍ റൈഡില്‍ ചുരുണ്ട്‌ കൂടി രണ്ടാമത്തെ ആക്രമത്തില്‍ നിന്നും വിദഗ്ദമായി രക്ഷപ്പെട്ടു. ഏതായാലും കറക്കം കഴിഞ്ഞ്‌ ആകാശ നൗകയുടെ കറക്കം നിലച്ചപ്പോളെക്കും നമ്മുടെ സുഹൃത്തിന്റെ കറക്കം പൂര്‍ണ്ണമായി അവസാനിച്ചിരുന്നു. പിന്നെ സുഹൃത്തിനെ എല്ലാവരും കൂടി പൊക്കിയെടുത്ത്‌, ആല്‍ത്തറയുടെ ചുവട്ടില്‍ കിടത്തി. യുവ മിഥുനങ്ങളുടെ മൂഡും നല്ല വസ്ത്രവും, കളഞ്ഞതിന്റെ ദേഷ്യത്തില്‍ ഇന്ന് രണ്ടിലൊന്ന് അറിഞ്ഞേ പോകൂവെന്ന മട്ടില്‍, സല്‍മന്‍ ഖാനെ പോലെ കെട്ടിയവന്‍ മസ്സിലും പെരുപ്പിച്ചു വന്നു. വാളു വെച്ചവന്റെ കാവടി പോലെയുള്ള കിടപ്പും, ഞങ്ങളുടെ നില്‍പ്പും എല്ലാം കൂടി കണ്ടപ്പോള്‍ ഇനി അവിടെ നിന്ന് പ്രശ്നം ഉണ്ടാക്കി, മഹസ്സര്‍ തയ്യാറാക്കാന്‍ പോലീസ്‌ വരുമ്പോള്‍ വെറുതെ എന്തിനാ സാക്ഷികളാകുന്നതെന്ന് വെച്ച്‌ യുവമിഥുനങ്ങള്‍, ♪♪സന്തോഷമായി തന്നത്‌ സ്വീകരിച്ച്‌ ഞങ്ങളിതാ പോകുന്നുവെന്ന ♪♪കരോള്‍ ഗാനം മനസ്സില്‍ പാടി സ്ഥലം കാലിയാക്കിയപ്പോഴാണു ഞങ്ങള്‍ക്ക്‌ ആശ്വാസം ആയത്‌. ചുറ്റുപാടുകള്‍ നോക്കി, സൂപ്പര്‍വൈസര്‍ ഒരു ചെറിയ ബിജോയിസു കൂടി സുഹൃത്തിനു കൊടുത്തു. ബോധം ഉള്ള എന്നെ പിടിച്ച്‌ സുഹൃത്തിനു കാവലിരുത്തിയിട്ട്‌ ബാക്കിയുള്ളവര്‍ മറിയാന്‍ പിന്നെയും പോയി. അല്‍പം കഴിഞ്ഞപ്പോള്‍, സുഹൃത്ത്‌ എന്നെ ചൊറിഞ്ഞിട്ട്‌ അടുത്ത എലിമിനേഷന്‍ റൗണ്ട്‌ വരുന്നുവെന്ന് ആംഗ്യം കാട്ടി. ഉടനെ തന്നെ ഞാന്‍ ഒരു കൂട്‌ സജ്ജമാക്കിയതും, അവന്റെ എലിമിനേഷനും ഒപ്പമായിരുന്നു. അവന്‍ ഇട്ടിരുന്ന റ്റീ ഷര്‍ട്ടില്‍ എല്ലാം വാളിന്റെ അംശമുള്ളതു കൊണ്ട്‌ പടച്ചട്ട ഊരി മാറ്റാന്‍ എന്നോട്‌ കല്‍പ്പിച്ചു. അങ്ങനെ ഞാന്‍ പടച്ചട്ടയും ഊരി ആ കൂടില്‍ തന്നെ നിക്ഷേപിച്ചു.

അവന്റെ ബാഗില്‍ നിന്നും ഒരു പുതിയ പടച്ചട്ട ധരിപ്പിച്ചു കഴിഞ്ഞപ്പോഴെക്കും അവന്‍ ഫ്ലാറ്റായി. ഡെഡ്‌ ബോഡിക്ക്‌ കാവല്‍ നില്‍ക്കുന്ന പോലീസുകാരനെ പോലെ ഞാന്‍ അവിടെയിരുന്ന് കാര്യങ്ങള്‍ വീക്ഷിച്ചു.. സമയം പോകാനായി അവന്റെ "വാള്‍ ബാഗ്‌" അലപം ഡീസന്റായി പൊതിഞ്ഞ്‌, മറ്റൊരു കവറിലാക്കി ഒരു ബെഞ്ചില്‍ കൊണ്ട്‌ വെച്ചു. പിന്നീട്‌ ഡെഡ്‌ ബോഡിക്കരികില്‍ ഒന്നുമറിയാത്തവനെ പോലെ വന്നിരുന്നു. ഏതായാലും അധിക സമയം കാത്തിരിക്കേണ്ടി വന്നില്ല. ഒരു ജന്റില്‍മാന്‍, തെക്കും പക്കും നോക്കി ആ ‘വാള്‍ ബാഗ്‌’ കൈകളിലേന്തി റ്റിപ്പു സുല്‍ത്താനെ പോലെ പോകുന്നത്‌ കണ്ടപ്പോള്‍; സത്യം, ദേ!! ഇപ്പോഴും എനിക്ക്‌ രോമാഞ്ചം ഉണ്ടായി.. പിന്നെ അപ്പോഴത്തെ കാര്യം പറയണോ???

ഉദ്ദേശം ഒരു രണ്ട്‌ മണിയോടെ ഡെഡ്‌ ബോഡി കണ്ണു തുറന്നു. പിന്നെ ഉച്ച ഭക്ഷണവും ഒക്കെ കഴിഞ്ഞപ്പോഴെക്കും, ഏതോ ഒരു തമിഴ്‌ സിനിമയുടെ ഷൂട്ടിംങ്ങ്‌ യൂണിറ്റ്‌ വന്നു. പിന്നെ എല്ലാവരും അങ്ങോട്ട്‌ പോയി. പാട്ട്‌ സീനായത്‌ കൊണ്ട്‌ നായിക നഗ്‌മ, വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോഴെക്കും, അവിടെ കൂടി നിന്ന ആള്‍ക്കാരുടെ വായില്‍ വെള്ളച്ചാട്ടത്തിനുള്ള വെള്ളമുണ്ടായി. നഗ്മയുടെ കുളി കണ്ടപ്പോള്‍ ആര്‍ക്കും വെല്ലൂര്‍ക്ക്‌ തിരിച്ചു പോകാനെ താത്‌പര്യമില്ല. പിന്നെ ഒരു വിധം എല്ലാരെയും പിടിച്ച്‌ വണ്ടിയില്‍ കയറ്റി.

ഹൈവേ വിട്ട്‌ വണ്ടി നീങ്ങിയപ്പോള്‍ നമ്മുടെ ബസ്സിന്റെ വെളിച്ചം മാത്രമായി റോഡില്‍. വിജനമായ റോഡ്‌. ‘ദളപതി’ സിനിമ വണ്ടിയില്‍ ഇട്ടിരിക്കുന്ന കാരണം വണ്ടിക്കകത്ത്‌ വെട്ടമുണ്ട്‌. അപ്പോള്‍ ഏതോ ഒരു പെണ്‍ക്കിടാവിനു ഒരു മൂത്ര ശങ്ക. അവള്‍ നമ്മുടെ സൂപ്പര്‍വൈസറുടെ പൊണ്ടാട്ടിയോട്‌ പറഞ്ഞപ്പോള്‍, ബാക്കി പെണ്മണികള്‍ക്കും അതേ ശങ്ക. ഡ്രൈവറാട്‌ കാര്യം പറഞ്ഞു. അല്‍പം മറവുള്ള ഒരു സ്ഥലം വന്നപ്പോള്‍, പാര്‍ക്ക്‌ ലൈറ്റ്‌ മാത്രം ഇട്ട്‌ ബസ്സ്‌ നിര്‍ത്തി. പകല്‍ വെട്ടത്ത്‌ കാണാന്‍ പറ്റാത്ത ഇവറ്റകള്‍ കുറ്റാകുറ്റിരുട്ടത്ത്‌ മറഞ്ഞപ്പോള്‍..... ഈശ്വരാ ഇവിടെ എങ്ങും ഒറ്റ മിന്നാമിനുങ്ങ്‌ കൂടി ഇല്ലേ എന്ന് മനസ്സാ പ്രാര്‍ത്ഥിച്ചതും... ദാ വരുന്നു ഒരു ലോറി... [തമിഴ്‌നാട്ടില്‍ ചെന്ന് ലോറി എന്ന് പറഞ്ഞാല്‍ അത്‌ പാണ്ടി ലോറിയാണെന്ന് എടുത്ത്‌ പറയേണ്ടാല്ലോ..] മിന്നാമിനുങ്ങിന്റെ വെട്ടം ആഗ്രഹിച്ച ഞങ്ങള്‍ക്ക്‌, ബ്രൈറ്റ്‌ ലൈറ്റിന്റെ പരസ്യം പോലെ വെട്ടം. പരിസരത്തെ അപകടം മനസ്സിലാക്കിയ ബസ്സ്‌ ഡ്രൈവര്‍, ലോറിക്കാരനെ ഹസാര്‍ഡ്‌ ലൈറ്റ്‌ മിന്നിച്ച്‌ കാണിച്ചതും എന്തോ അപകടം പറ്റിയതായിരിക്കുമെന്ന് തോന്നിയ നമ്മുടെ ലോറിക്കാരന്‍ ഫുള്‍ ലൈറ്റും ഇട്ട്‌, വണ്ടി അവിടെ ചവിട്ടി നിര്‍ത്തി ഒറ്റ ചോദ്യം... "അയ്യാ..എന്ന അയ്യാ.."

അയ്യോ!! ലൈറ്റ്‌ വന്നതേ, വണ്ടിയില്‍ ഉള്ള സകല കണ്ണുകളും വെളിയിലേക്ക്‌ തന്നെയായിരുന്നുവെന്ന സത്യം ഞാന്‍ പറയാന്‍ മറന്നു. ലോറി നിര്‍ത്തിയതും പിന്നെ ഞങ്ങള്‍ കണ്ടത്‌..ചാക്കില്‍ കയറി ഓട്ടമാണോ, ഒറ്റ കാലില്‍ ഉള്ള ചാട്ടമാണോ...തവള ചാട്ടമാണോ എന്ന് ഒന്നും ഒരു ഐഡിയായും ഇല്ല... ഏതായാലും അന്‍ഞ്ചു ബോബി ജോര്‍ജ്ജ്‌ ഒന്നും ഒന്നുമല്ല എന്ന മട്ടിലായിരുന്നു ഓരോരുത്തരുടെ പ്രകടനങ്ങള്‍..

കലാപരിപാടികള്‍ അവതരിപ്പിച്ച്‌ ഞങ്ങളെ രസിപ്പിച്ചവരുടെ ചാട്ടങ്ങളൂം പരാക്രമങ്ങളും വണ്ടിയില്‍ റീപ്ലേ ചെയ്ത്‌, ചിരിച്ച്‌ മറിഞ്ഞത്‌ കൊണ്ട്‌ ഞങ്ങള്‍ വെല്ലൂരു തിരിച്ച്‌ വന്നത്‌ അറിഞ്ഞതേയില്ല. വെല്ലൂരു ബസ്സിറങ്ങിയപ്പോള്‍ പെണ്‍ക്കിടാങ്ങള്‍ ഒട്ടും ശ്രുതി തെറ്റാതെ, "പെങ്ങന്മാരുടെ ഈ കഥ ഒരിക്കലും പുറത്ത്‌ വിടരുതേ"യെന്ന് ഒരേ സ്വരത്തില്‍ പറഞ്ഞ്‌ സത്യം ചെയ്യിപ്പിച്ചത്‌ കൊണ്ട്‌ ഈ കഥ ഇതു വരെ പുറലോകം അറിഞ്ഞതേയില്ല.

പിന്നീട്‌ ഇത്‌ മാലോകരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ദീപാവലി, പൊങ്കല്‍, ഹോളി ഇത്യാദി ആഘോഷങ്ങളില്‍ കുശാലായി ആഹാരം തിന്നത്‌ ആ ഒറ്റ പാണ്ടി ലോറിക്കാരന്‍ ചെയ്ത്‌ പുണ്യമായിരുന്നു. അണ്ണെ വാഴ്‌ക.. നിന്നാള്‍ വാഴ്‌ക
_______________________________________________________________
പരസ്യം:- 2009ല്‍ പഴമ്പുരാണംസില്‍ വന്ന അനു ശങ്കര്‍ എന്ന എന്റെ പ്രിയ സുഹൃത്തിന്റെ കോവളം ന്യൂ ഇയര്‍:- ന്യൂ ഇയര്‍ പുരാണംസ്‌.