Friday 29 April 2011

കല്യാണ തലേന്ന്

കല്യാണത്തിനു പോണില്ലെ, പോണില്ലെ എന്നൊക്കെ ഒരോരുത്തന്മാരൊക്കെ ആക്കി ചോദിക്കുമ്പോൾ മനസ്സ് ശരിക്കും പിടച്ചിരുന്നു. അതെങ്ങനാ... ആന്റി മരിച്ചതോടെ ആ കുടുംബവുമായിട്ട് യാതൊരു അടുപ്പവുമില്ലായിരുന്നു. കൂടാതെ മാവൻ വീണ്ടും പോയി കെട്ടുകയും ചെയ്തു. പിന്നെ ആകെപ്പാറ്റെ ബന്ധം ഉണ്ടായിരുന്നത് വില്ലിക്കുട്ടനുമായിട്ടായിരുന്നു. അതാകട്ടെ ഓർക്കുട്ടിലും, ഫേസ് ബുക്കിലും മാത്രം ഒതുങ്ങി നില്ക്കുകയും ചെയ്തു. എന്റെ രണ്ടു മക്കളെ കൂടി അവരാരും കണ്ടിട്ടു കൂടി ഇല്ല. പണ്ടുള്ളവർ പറയുന്നതെത്ര ശരിയാ. പുതു തലമുറയ്ക്ക് ബന്ധം എന്തെന്നോ, അതിന്റെ വില എന്തെന്നോ എന്നൊന്നും അറിയില്ല. ആകെയറിയാവുന്നത് ഫേസ് ബുക്കും, റ്റ്വിറ്ററും, ചാറ്റിങ്ങും, ഡേറ്റിങ്ങും ഒക്കെ...

ഇന്ന് ആരോ പരാതി തീർക്കാൻ വേണ്ടി അയയ്ച്ചതു പോലെ ഒരു കല്യാണക്കുറി മെയിലിൽ അയയ്ച്ച് തന്നിരിക്കുന്നു. അതിന്റെ കുടെ പത്തിന്റെ യൂറോ പോലും വെച്ചില്ലന്നേ...കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി...




ഏതായാലും നന്മകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ...