Sunday 15 February 2009

ഒരു “വെടിക്കെട്ട്‌” വാലെന്റയിന്‍

കെനിയായെ പറ്റി കേട്ടത്‌ ഒന്നും നല്ലതായിരുന്നില്ല. പട്ടിണി രാജ്യം, കള്ളന്മാരുടെ രാജ്യം, മനുഷ്യരെ കൊന്നു തിന്നുന്നവരുടെ രാജ്യം...ഇങ്ങനെയൊക്കെ കഥകള്‍ കേട്ടിട്ടും കെനിയാ യാത്ര ഞാന്‍ ഉറപ്പിച്ചു. കെനിയായില്‍ മലയാളികള്‍ ഉണ്ടാകുമോ എന്ന എന്റെ വലിയ ചോദ്യത്തിനു, ഉത്തരം കിട്ടിയത്‌, കെനിയായിലെ മൊംബസ്സാ എയര്‍പ്പോര്‍ട്ടില്‍ ലഗേജ്‌ കളക്റ്റ്‌ ചെയ്യാന്‍ ചെന്ന് നിന്നപ്പോള്‍ ആ കണ്‍വെയറില്‍ കൂടി പോകുന്ന ‘രാമചന്ദ്രന്‍ നായര്‍’എന്ന പേരും വഹിച്ച്‌ കൊണ്ട്‌ ഒരു പെട്ടി പോകുന്നത്‌ കണ്ടപ്പോള്‍, നീല്‍ ആംസ്റ്റ്രോങ്ങ്‌, ചന്ദനില്‍ ചെന്നിറങ്ങിയപ്പോള്‍ കണ്ണപ്പന്‍ നായരുടെ ചായ കട കണ്ട്‌ അത്ഭുതപ്പെട്ടത്‌ പോലെ അറിയാതെ വായ പൊളിച്ച്‌ നിന്നു പോയി. “കുനിഞ്ഞു നിന്നാല്‍ കുമാരനാശാനെയും അടിച്ച്‌ കൊണ്ട്‌ പോകുന്ന നാടെ”ന്നാണു കേട്ടറിഞ്ഞത്‌. ആയതിനാല്‍ എന്റെ പെട്ടിയുടെ വരവ്‌ താമസിക്കുന്തോറും എന്റെ ചങ്കിടിപ്പും കൂടി കൂടി വന്നു, എന്നാലും ഞാന്‍ ഒരു കണ്ണു ആ രാമചന്ദ്രന്‍ നായരുടെ പെട്ടിയുടെ മേലും കൊടുത്ത്‌ ആകാക്ഷയോടെ കാത്തിരുന്നു. ഒടുക്കം എന്റെ പെട്ടികള്‍ കയ്യില്‍ കിട്ടിയിട്ടും, രാമചന്ദ്രന്‍ നായരെ കാണാഞ്ഞ കാരണത്താല്‍ ഞാന്‍ പിന്നെ അധികം സമയം നായരെയും കാത്ത്‌ നില്‍ക്കാതെ, എയര്‍പ്പോര്‍ട്ടിനു പുറത്ത്‌ വന്നു. ദരിദ്ര രാജ്യമെന്നാണു കേട്ടതെങ്കിലും ഇവിടുത്തെ ആള്‍ക്കാര്‍ ആരും തന്റെയത്രയും ക്ഷീണിച്ചതല്ലയെന്ന നഗ്ന സത്യം എനിക്ക്‌ ബോദ്ധ്യമായി. വെളിയില്‍ ഇറങ്ങിയതെ, തന്റെ പേരു എഴുതിയ പ്ലാകാര്‍ഡുമായി നിന്ന കറമ്പനെ ഞാന്‍ കണ്ടു. മൊട്ടത്തലയന്‍ അജാനബാഹുവായ ആ കോട്ടിട്ട കറമ്പന്റെ അടുത്ത്‌ ചെന്ന് ഈ ബോര്‍ഡില്‍ എഴുതിയിരിക്കുന്ന ആള്‍ ഞാന്‍ താനടായെന്ന്, ഭയ ഭക്തി ബഹുമാനത്തോടെ പറഞ്ഞപ്പോള്‍ അവന്‍ തന്ന ഒരു ഷേക്ക്‌ ഹാന്‍ഡിനു ഒരു ഒന്ന് ഒന്നര ഘനം ഉണ്ടായിരുന്നു. ആ ഷേക്ക്‌ ഹാന്‍ഡ്‌ കഴിഞ്ഞ്‌, കൈ പുറത്ത്‌ വന്നപ്പോള്‍, എതോ വലിയ പ്ലയറിന്റെ അകത്ത്‌ കയറി ഞറുക്ക്‌ കിട്ടിയ അവസ്ഥ പോലെ തോന്നി. ഏതായാലും അവന്‍ ബാഗ്‌ എല്ലാം കിറു കൃത്യമായി വണ്ടിയില്‍ കയറ്റിയിട്ട്‌ എന്നെ അക്കമഡേഷനില്‍ കൊണ്ടു പോയി. വൈകിട്ട്‌ 5.00 മണിക്ക്‌ റെഡിയായി നില്‍ക്കാന്‍ പറഞ്ഞിട്ട്‌, അവന്‍ എന്നെ അവിടെ തള്ളിയിട്ട്‌ യാത്രയായി. അങ്ങനെ ഞാന്‍ ഒരു കെനിയാക്കാരനായി.

ഏതായാലും കെനിയായിലെ ഓരോ ദിവസവും ഓരോ അനുഭവങ്ങളായിരുന്നു. കെനിയയില്‍ ഒരുപ്പാടു നല്ല സ്ഥലങ്ങള്‍ ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ക്ക്‌ അതൊന്നും കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. കാരണം ഗുജറാത്തി ബോസ്‌, ഞങ്ങളെ സ്ഥലം കാണാനല്ല, മറിച്ച്‌ ജോലി ചെയ്യാനാണു കൊണ്ട്‌ വന്നിരിക്കുന്നതെന്ന് കൂടെ കൂടെ പറഞ്ഞ്‌ ഓര്‍മ്മപ്പെടുത്തിയിരുന്നു. മലയാളികള്‍ ഉണ്ടാകുമോയെന്ന് താന്‍ സംശയിച്ച മൊംബസ്സായില്‍ എഴുപത്തിയഞ്ചില്‍പ്പരം മലയാളി കുടുംബങ്ങളും, ആവശ്യത്തിലധികം ബാച്ചിലേഴ്സും, പിന്നെ മലയാളി അസ്സോസിയേഷനും ഒക്കെയായി നമ്മള്‍ അവിടെ സെറ്റിലായി. കുഞ്ഞുംനാള്‍ മുതല്‍ മനോരമ വായിച്ചാലെ മലം പോവുകയെന്ന ശീലം, ഇവിടെ എത്തിയതോടെ മാറി കിട്ടി. മലയാള വാര്‍ത്തകള്‍ അറിയാന്‍ ഒരു മാര്‍ഗ്ഗവും ആ സമയത്ത്‌ അവിടെയില്ലായിരുന്നു. പിന്നെ ആകെയുള്ളത്‌ ബി.ബി.സി വാര്‍ത്തയും, സി.റ്റി.എന്‍ എന്ന പേരില്‍ ഒരു ഗുജറാത്തി കേമ്പിള്‍ കമ്പനിയും. അവരുടെ ചാനല്‍ എടുത്താല്‍ ആവശ്യത്തിനു ഹിന്ദി പടം കാണാമെന്നല്ലാതെ നാടന്‍ വാര്‍ത്തകള്‍ അറിയാന്‍ നോ വെ.

കൊല്ലത്ത്‌ ആണു കശുവണ്ടിയുടെ കേന്ദ്രമെന്നതായിരുന്നു എന്റെ പഴയ അറിവ്‌. എന്നാല്‍ കൊല്ലത്തു നിന്നും ധാരാളം അണ്ടി മുതലാളിമാരുടെ ആള്‍ക്കാര്‍ മൊംബസ്സായില്‍ നിന്നും അണ്ടി കയറ്റി നാട്ടില്‍ അയയ്ച്ച്‌ മെയിഡ്‌ ഇന്‍ കൊല്ലം എന്ന് അടിച്ച്‌ വിടുന്ന ഇടപാടും വന്‍ തോതില്‍ നടക്കുന്നുണ്ടെന്നും ബോദ്ധ്യമായി. നല്ല വളക്കൂറുള്ള മണ്ണാണിവിടെ.പൊന്നു വിളയുന്ന മണ്ണ്‍. പക്ഷെ ഇവിടെ കൃഷി ചെയ്യാനും, അതിനു മിനക്കെടാനും ആളില്ല.

കറമ്പന്മാര്‍ ഏറ്റവും കൂടുതല്‍ അവരുടെ പൈസ കളയുന്നത്‌ പെണ്ണിനും, മദ്യത്തിനും വേണ്ടിയാണു. എന്നാല്‍ കറമ്പന്മാരെ തേടി മദാമ്മമാരും, കറമ്പികളെ തേടി സായിപ്പന്മാരും ധാരാളമായി ആ രാജ്യത്ത്‌ വരുന്ന കാരണം ഫോറിന്‍ 'എയിഡ്സിന്റെ' കാര്യത്തില്‍ ഇവര്‍ സ്വയം പര്യാപ്തത നേടി. പിടിച്ചു പറിയും, കൊള്ളയും, കൊലയും ഒക്കെയുണ്ടായിരുന്നുവെങ്കിലും പീഡനങ്ങള്‍ ഈ രാജ്യത്ത്‌ തീരെ ഇല്ലായിരുന്നു. അതിനു കാരണം നമ്മള്‍ പീഡനം എന്ന് പറഞ്ഞ്‌ കൊട്ടി ഘോഷിക്കുന്ന ഈ പരിപാടി കറമ്പി പെണ്ണുങ്ങള്‍ ലാളനമായിട്ടാണു കണക്കാക്കുന്നത്‌. പിന്നെ നല്ല ഒന്നാന്തരം ഹാഷിഷും, മരിജ്വാനയും ഒക്കെ അടിച്ച്‌ കറമ്പിയുടെ തോളത്ത്‌ കൈയും ഇട്ട്‌ നടക്കുന്ന സായിപ്പിന്റെ ബോധം പോയി, തിരിച്ച്‌ വരുമ്പോള്‍, അണ്ടര്‍ വെയര്‍ ഉണ്ടെങ്കില്‍ ഭാഗ്യം. പിന്നെ ഇവറ്റകള്‍ക്ക്‌ നമ്മുടെ മുംബൈയിലെ പോലെ കിഡ്നി അടിച്ച്‌ മാറ്റി കച്ചവടം നടത്താന്‍ അറിയാത്തത്‌ കൊണ്ട്‌ അതിനു ഇവിടെ ഡിമാന്റില്ല. ഭാഗ്യം. നേരം ഇരുട്ടി കഴിഞ്ഞാല്‍ അണിഞ്ഞൊരുങ്ങി പെണ്ണുങ്ങളും, ആണുങ്ങളും വെച്ച്‌ പിടിക്കുന്നത്‌ നൈറ്റ്‌ ക്ലബുകളില്ലേക്കാണു. അവിടെ റ്റസ്‌ക്കര്‍ ബിയറും, അമറുള്ളായും ഒക്കെ അടിച്ച്‌ മദിച്ച്‌ നൃത്തം ചെയ്യുമ്പോള്‍ കസ്റ്റമേഴ്സ്‌ വരും... പിന്നെ അവരായി അവരുടെ പാടായി. ഇതായിരുന്നു കെനിയായിലെ ഒരു ജീവിത സ്റ്റയില്‍.

ഇവിടുത്തെ ആള്‍ക്കാരുടെ ഏറ്റവും വലിയ ആഘോഷം ക്രിസ്തുമസ്സും, ന്യു ഇയറും ഒക്കെ തന്നെയാണു. അതു കഴിഞ്ഞാല്‍ പിന്നെ വാലെന്റയിന്‍സ്‌ ഡേയും.
വാലെന്റയിന്‍സ്‌ ഡേയില്‍ കെനിയാ കണ്ടാല്‍ സി,.പി.എമ്മിന്റെ പാര്‍ട്ടി സമ്മേളനം നടക്കുന്ന സ്ഥലം പോലെ തോന്നും. കരികട്ടയുടെ നിറമുള്ള പെണ്ണുങ്ങള്‍ ചുവന്ന ഉടുപ്പും ഇട്ട്‌, മൂന്ന് കോട്ട്‌ ചുവപ്പ്‌ ലിപ്സ്റ്റിക്കും ഒക്കെയിട്ട്‌, കൈയില്‍ ചുവന്ന റോസാപ്പൂവും ഒക്കെ പിടിച്ച്‌ വാലെന്റയിനെ കാത്ത്‌ നില്‍ക്കും. ആര്‍ക്കും വാലെന്റയിന്‍ ആകാം. കൈയില്‍ പൈസ ഉണ്ടായാല്‍ മാത്രം മതി.

അണ്ഡ കാണാത്ത അച്ചി അണ്ഡ കണ്ടപ്പോള്‍ അണ്ഡ കുണ്ഡ ദേവ ലോകമെന്ന് പറയുന്നത്‌ പോലെ, കേരളത്തില്‍ കിട്ടാത്ത സ്വാതന്ത്യം കിട്ടിയപ്പോള്‍ ഒരു ബാച്ചിലര്‍ സുഹൃത്തിനും ഒരു കൊതി തോന്നി, കെനിയായില്‍ ഒരു വാലെന്റയിന്‍സ്‌ ഡേ ആഘോഷിക്കാന്‍.

അങ്ങനെ വാലെന്റയിന്‍സ്‌ ഡേയുടെ ആ ദിനത്തില്‍ ഓഫീസില്‍ നിന്നും നേരെ വീട്ടില്‍ ചെന്ന് ഒന്ന് ഫ്രഷായി, ഒരു ചുവപ്പ്‌ റ്റീഷര്‍ട്ടും ഒക്കെ വലിച്ചു കയറ്റി വീടിന്റെ അടുത്തുള്ള കാസബ്ലാന്‍ക ക്ലബിലേക്ക്‌ പോയി. അവിടെ പെണ്ണുങ്ങള്‍ക്ക്‌ പ്രവേശനം സൗജന്യമായതിനാല്‍ തരക്കേടില്ലാത്ത കളക്ഷന്‍ അവിടെ വരുമെന്നറിയാവുന്നതിനാല്‍ 500 ഷില്ലിംഗ്‌ എന്റ്രി ഫീസും അടച്ച്‌, കുടിച്ച്‌ കൂത്താടി, ആര്‍ത്ത്‌ ആര്‍മാദിക്കാന്‍ പോയി.
ക്ലബില്‍ ഡാന്‍സ്‌ തുടങ്ങി, ഏറെ തികയും മുന്‍പെ, ഒരു കൊള്ളാവുന്ന പീസ്‌, അവന്റെ മേശയ്ക്ക്‌ എതിരില്‍ വന്നിരുന്നു. കിട്ടിയതാകട്ടെ..അവള്‍ക്ക്‌ തന്നെ പിടിച്ചിട്ടാണല്ലോ, ഇവിടെ വന്നിരുന്നത്‌. ആയതിനാല്‍ അവനും അവളെ സന്തോഷത്തോടെ സ്വീകരിച്ചു. എന്താണു കുടിക്കാന്‍ വേണ്ടിയതെന്ന് ചോദിച്ചപ്പോള്‍, ബ്ലഡി മേരി പറഞ്ഞപ്പോള്‍, വില പോലും ചോദിക്കാതെ ബ്ലഡി മേരി വാങ്ങി കൊടുത്തു. ഒപ്പം അവനൊരു സ്മിര്‍ണോഫിനും ഓര്‍ഡര്‍ കൊടുത്തു. അവള്‍ ആ ഇരുപ്പില്‍ 3 ബ്ലഡി മേരിയും, ഒരു സ്ക്രൂ ഡ്രൈവറും അകത്താക്കി.. [ഞെട്ടെണ്ട..എല്ലാം കോക്ക്റ്റെയില്‍സ്‌]. അവസാനം ബുഫറ്റ്‌ ഡിന്നറും അകത്താക്കി, പൈസയും കൊടുത്ത്‌ അടുത്തുള്ള ഒരു ഹോട്ടലില്‍ റൂം എടുത്തു. അങ്ങനെ വാലെന്റയിന്‍സ്‌ ഡെ കഴിഞ്ഞു ഇടപാട്‌ തീര്‍ക്കാന്‍ പോക്കറ്റില്‍ കൈ ഇട്ടപ്പോള്‍ അവന്റെ സകല നാഡിയും തളര്‍ന്ന് പോയതു പോലെ തോന്നി. അത്യാവശ്യ പൈസ അടങ്ങിയ പേഴ്സ്‌ കാണാനില്ല. ഹോട്ടലില്‍ റൂം എടുത്തപ്പോള്‍ അവര്‍ പറഞ്ഞ മൊത്തം പൈസയും രൊക്കമായി കൊടുക്കാന്‍ പേഴ്സ്‌ എടുത്തതാണു. അങ്ങനെയായപ്പോള്‍ 98 ശതമാനവും വാലെന്റയിന്‍ തന്നെ പേഴ്സ്‌ അടിച്ചു മാറ്റിയതാകാനാണു സാദ്ധ്യത. തന്റെ പേഴ്സ്‌ പോക്കറ്റടിച്ചു പോയി, തനിക്ക്‌ തരാന്‍ പണമില്ലായെന്ന് പറഞ്ഞപ്പോള്‍, വാലെന്റയിന്‍ രോഷാകുലയായി. എങ്ങനെ തന്റെ ഇടപാട്‌ തീര്‍ക്കുമെന്ന് ചോദിച്ചപ്പോള്‍, കള്ളന്മാരെ പേടിച്ച്‌, തന്റെ പാന്റിന്റെ രഹസ്യ പോക്കറ്റില്‍ സൂക്ഷിച്ച വിസ കാര്‍ഡ്‌ നീ സ്വീകരിക്കുമോയെന്ന് ചോദിച്ചപ്പോള്‍ അതു വരെ ഹണി, സ്വീറ്റി എന്നൊക്കെ വിളിച്ച അവള്‍ പുലിയായി മാറി. "രാത്രി വെളുക്കുന്നത്‌ വരെ കിടന്ന് ഒണ്ടാക്കിയിട്ട്‌, പൈസ ചോദിച്ചപ്പോള്‍ അവന്റെ .... ഒരു കാര്‍ഡ്‌.. *****ഫ്ഫൂ, ഗ്ഗ്ഗ്ഗാാ,ജ്ജ്ജ്ജാാ, ള്ളാാള്‍…. മോനെ... ഇനിയും ഈ കാര്‍ഡ്‌ എന്റെ എവിടെയിട്ട്‌ ഒരച്ചാടാ പൈസ എടുക്കേണ്ടിയതെന്ന ഇടിയോടു കൂടിയ ‘വെടി’ ശബ്ദം കൂടിയാപ്പോള്‍ അവന്‍ ഷൂ കൊണ്ട്‌ ഏറു കിട്ടിയ ബുഷ്‌ കണക്കെ അറിയാതെ തല കുനിച്ച്‌ നിന്നു. അവസാനം അവള്‍ അവന്റെ നോക്കിയ-3310 മൊബയിലില്‍ പിടുത്തമിട്ടു. ആ സമയത്തെ ഏറ്റവും ഡിമാന്റുള്ള ഫോണാണു നോക്കിയ 3310. എഴുന്നൂറു ഷില്ലിങ്ങാണു ഇവളുടെ റേറ്റ്‌. അയ്യായിരം ഷില്ലിങ്ങിനാണു പുത്തനായി ആ മൊബയില്‍ വാങ്ങിയത്‌. ഒടുക്കം ഗത്യന്തരമില്ലാതെ ആ ഫോണിന്റെ സിം കാര്‍ഡ്‌ മാത്രം ഊരി മൊബയില്‍ അവള്‍ക്ക്‌ ദാനം നല്‍കി, ഡാഷ്‌ പോയ അണ്ണാനെ പോലെ അണ്ണന്‍ സ്ഥലം കാലിയാക്കി.

തന്റെ പേഴ്സ്‌ പോക്കറ്റടിച്ചു പോയി, അതു കൊണ്ട്‌ മൊബയില്‍ വിറ്റ്‌ പൈസ പോക്കറ്റിലാക്കിയെന്ന് പറഞ്ഞതല്ലാതെ അവനു പറ്റിയ അബദ്ധം ഞങ്ങളോട്‌ പോലും അവന്‍ പറഞ്ഞില്ല.

സമാധാനപരമായ അന്തരീക്ഷത്തില്‍ ഒരു ആഴ്ച്ച കടന്നു പോയി. ഒരു ദിവസം പതിവു പോലെ ഓഫീസില്‍ ജോലി ചെയ്തിരിക്കുമ്പോള്‍, അവിടുത്തെ പ്യൂണ്‍ വന്ന് പറഞ്ഞു... കാണാന്‍ 3 പേര്‍ വന്നിരിക്കുന്നുവെന്ന്... കസ്റ്റമേഴ്സ്‌ വല്ലതുമായിരിക്കുമെന്ന് കരുതി വെളിയിലേക്ക്‌ ചെന്നപ്പോള്‍ തടിച്ച്‌ കൊഴുത്ത രണ്ട്‌ മുട്ടാളന്‍ കറമ്പന്‍സിനു ഒപ്പം വാലെന്റയിനും. അവള്‍ക്ക്‌ അത്യാവശ്യമായി ഒരു ആയിരം ഷില്ലിംഗ്‌ വേണം. മറ്റൊരു വഴിയുമില്ലാഞ്ഞതു കൊണ്ടാണു ഇങ്ങോട്ട്‌ തന്നെ തപ്പി വന്നതെന്ന് പറഞ്ഞപ്പോള്‍ തന്റെ കൈയിലും പൈസ ഒന്നുമില്ലായെന്ന് പറഞ്ഞ്‌ രക്ഷപ്പെടാന്‍ നോക്കിയെങ്കിലും, കൂട്ടുകാരോട്‌ വല്ലതും മേടിച്ച്‌ താ എന്ന് പറഞ്ഞ്‌ അവള്‍ അവന്മാരെയും കൊണ്ട്‌ അവിടെ അങ്ങിരുന്നു. ഒടുക്കം കൂട്ടുകാരുടെ കൈയില്‍ നിന്നും പൈസ വാങ്ങി അവളുടെ കൈയില്‍ കൊടുത്തിട്ട്‌, “പ്ലീസ്‌ ഇനിയും ഇങ്ങനെ എന്നെ തപ്പി വരരുത്‌... എന്റെ ബോസ്സെങ്ങാനും കണ്ടാല്‍ എന്റെ ജോലി എപ്പോള്‍ പോയി എന്ന് പറഞ്ഞാല്‍ മതി.. പ്ലീസ്‌ എന്നെ ഉപദ്രവിക്കരുതേ, എന്നില്‍ യാതൊരു ഔഷധ ഗുണവുമില്ലാ” യെന്ന് പറഞ്ഞ്‌ കേരളാ വനം വകുപ്പ്‌ പരസ്യം നടത്തിയിരുന്നത്‌ പോലെ പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു:- “അതെങ്ങനെയാ പറ്റുന്നത്‌... എന്റെ വാലെന്റയിനെ കാണാന്‍ വരുന്നതിനു ഞാന്‍ എന്തിനാ ബോസ്സിന്റെ ഇഷ്ടവും അനിഷ്ടവും നോക്കുന്നതെന്ന് “ചോദിച്ച്‌, മൂക്കിനിട്ട്‌ സ്നേഹപ്പൂര്‍വ്വം ഒരു തട്ടും തട്ടിയപ്പോള്‍, അവളൂടെ കൂടെയുള്ള തടിമാടന്മാര്‍ ജിംനേഷ്യത്തിലെ പോസ്റ്റര്‍ കണക്കെ മസ്സിലും പെരുപ്പിച്ച്‌ ഇടതും വലതും നില്‍ക്കുന്നത്‌ കൂടെ കണ്ടപ്പോള്‍, മുഖത്തെ ദയനീയ ഭാവം വെടിഞ്ഞു ഒരു ചിരി വരുത്താന്‍ ശ്രമിച്ചുവെങ്കിലും അത്‌ ആട്‌ കോട്ടുവാ വിട്ടതു പോലെയായി പോയി. പെണ്ണിന്റെ വരവും, ആയിരം ഷില്ലിങ്ങിന്റെ തെണ്ടലും കൂടി കഴിഞ്ഞപ്പോള്‍ ഓഫീസില്‍ ചെറിയ രീതിയില്‍ നാറ്റം അടിച്ച്‌ തുടങ്ങി. അവസാനം നില്‍ക്കകള്ളിയില്ലാത്ത അവസ്ഥ വന്നപ്പോള്‍ അവന്റെ കൂട്ടുകാരോട്‌ മാത്രം ഈ കഥ അവന്‍ പങ്കു വെച്ചു. കൂട്ടുകാര്‍ അവരുടെ കൂട്ടുകാരോട്‌ മാത്രം പങ്ക്‌ വെച്ചു. അങ്ങനെ പങ്കു വെച്ച്‌ , പങ്കു വെച്ച്‌ മലയാളി അസ്സോസിയേഷന്‍ വരെ ഈ കഥ പങ്കു വെച്ചു. [ ദാ ഇപ്പോള്‍ ഇത്‌ ബൂലോകത്തിലും പങ്കു വെച്ചു]. അങ്ങനെ "ഈ പണിക്ക്‌" ആദ്യമായി ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുത്തവന്‍ എന്ന ക്രെഡിറ്റ്‌ മൊത്തം അവന്‍ സ്വന്തമാക്കി.

ഏതായാലും അവന്റെ ഭാഗ്യത്തിനു കമ്പനിയുടെ പുതിയ ഓഫീസിലേക്ക്‌ പോകാന്‍ താത്പര്യമുള്ള ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ പറയാന്‍ പറഞ്ഞതും, വാലെന്റയിനെ ഓര്‍ത്ത്‌ അവന്റെ വിലയും നിലയും ഓര്‍ത്ത്‌ ആദ്യം തന്നെ പേരും കൊടുത്ത്‌ ട്രാന്‍സ്ഫര്‍ നേടി പോയി. പക്ഷെ അവനെ തേടി അവന്റെ വാലെന്റയിന്‍ പിന്നീട്‌ ആ ഓഫീസിലേക്ക്‌ ചെന്നതേയില്ലയെന്നത്‌ മറ്റൊരു സത്യം. ഈ സംഭവത്തിനു ശേഷം മലയാളികള്‍ ആരും കെനിയായില്‍ കറമ്പിയുമായി വാലെന്റെയിന്‍സ്‌ ഡെ സെലിബ്രേറ്റ്‌ ചെയ്തതായി റിപ്പോര്‍ട്ട്‌ കിട്ടിയിട്ടില്ല ; അഥവാ സെലിബ്രേറ്റ്‌ ചെയ്താല്‍ തന്നെ ആരും ക്രെഡിറ്റ്‌ കാര്‍ഡില്‍ സെലിബ്രേറ്റ്‌ ചെയ്ത്‌ ഇവന്റെ റെക്കോര്‍ഡ്‌ തകര്‍ത്തായി റിപ്പോര്‍ട്ട്‌ കിട്ടിയിട്ടില്ല. സത്യം………..

------------------------------------------------------------
കടപ്പാട്‌:- പഴമ്പുരാണംസിനു ബാനര്‍ ഡിസൈന്‍ ചെയ്ത്‌ തന്ന എന്റെ ബ്ലോഗ്‌ സുഹൃത്ത്‌ ബ്രിബിനോടുള്ള
നന്ദിയും സ്നേഹവും ഞാന്‍ ഇവിടെ അറിയിച്ചു കൊള്ളട്ടെ.

41 comments:

Senu Eapen Thomas, Poovathoor said...

ബൂലോകത്ത്‌ പലരും പല വാലെന്റയിന്‍സ്‌ കഥകളുമായി വന്നു. എന്നാല്‍ ആരും തകര്‍ക്കാത്ത റെക്കോര്‍ഡുമായി ഒരു വാലെന്റയിന്‍ കഥ. തകര്‍ക്കാമെങ്കില്‍ തകര്‍ത്തോ... എനിക്ക്‌ യാതൊരു ചേതവുമില്ല.

വായിക്കുക... ആഘോഷിക്കുക.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

മാണിക്യം said...

♥((((♥(ഠേ)♥))))♥
സെനൂ കൊള്ളാം!
അല്ല കൊള്ളാവുന്നത് കൊള്ളാം എന്ന് തന്നെ പറയണമല്ലൊ.
♥♥ഹാപ്പി വലെന്റൈന്‍സ് ഡേയ്!!♥♥

siva // ശിവ said...

ഹോ! സത്യം പറയൂ.... ഇതിലെ നായകന്‍ താങ്കള്‍ തന്നെയല്ലേ! ഈ പോസ്റ്റും രസകരം..... പിന്നെ ചില കെനിയന്‍ വിശേഷങ്ങളും അറിയാന്‍ കഴിഞ്ഞു....

ബ്രിബിന് മാത്യു |bribin said...

ബാനര് ഓക്കേ അല്ലേ! ഇപ്പോഴാ ഒരു ലുക്ക് വന്നത്

Sapna Anu B.George said...

കഥാപാത്രത്തിനെ ഞങ്ങള്‍ക്കെല്ലാം ഏതാണ്ടു പിടീകിട്ടി സിനു....
എന്തായാലും നല്ല കഥ,നല്ല വിവരണം

പാമരന്‍ said...

:)

കുഞ്ഞന്‍ said...

സെനു..

കെനിയന്‍ ജീവിതരീതിയെക്കുറിച്ചും പിന്നെ ക്രെഡിറ്റ് കാര്‍ഡുകൊണ്ടുള്ള നേട്ടവും മനസ്സിലാക്കാന്‍ സാധിച്ചു. കൂട്ടുകാരന് ലാളനം കൊണ്ട് ‘വിദേശിയെ’ കിട്ടിയൊ?

കൂട്ടുകാരന്‍ കഴിച്ച സ്മാളിന്റെ ബ്രാന്റും അളവുമൊക്കെ ഇത്ര കൃത്യമായി പറയുന്നതു കേട്ടാല്‍ ഇത് സേനുവിന് പറ്റിയ പറ്റാണെന്ന് തോന്നിപ്പോകും. എന്നാല്‍ ബൂലോഗം അത് വിശ്വസിക്കാത്തത് സേനുമാഷിന്റെ ഭാഗ്യം..!

വികടശിരോമണി said...

കെനിയൻ വാലെന്റെൻ നന്നായി.

ദീപക് രാജ്|Deepak Raj said...

പ്രിയ സേനൂ അച്ചായ,

വാലന്റൈന്‍ ടോപ്പിക്കില്‍ ഇറങ്ങിയതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതു തന്നെ.അപ്പോള്‍ അച്ചായന്‍ കെനിയയില്‍ നിന്നു ഗള്‍ഫിലേക്ക് എന്തിന് മുങ്ങി എന്ന് മനസ്സിലായി. ചിലരൊക്കെ അച്ച്യായനല്ലേ ഇതിലെ പ്രതി എന്നൊക്കെ ചോദിക്കുന്നത് കണ്ടൂ.അച്ചായന്‍ പാവം എന്ന് ആര്‍ക്കാ അറിയാത്തത് ..?
ഗള്‍ഫില്‍ വന്നില്ലായെങ്കില്‍ പുണ്യാളനാക്കിയേനെ എന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം.പിന്നെ കെനിയയില്‍ കള്ള് കിട്ടുമോ (പൊടിയാടികാരന്‍ കള്ള് കുടിക്കാതെ ജീവിക്കില്ലല്ലോ)
പിന്നെ ഒന്നും കൂടി പറയാം..സാധനം കിടിലന്‍.

സസ്നേഹം
ദീപക് രാജ്

ഓഫ്
; ഇപ്പോള്‍ മലം പോവാന്‍ മനോരമ വേണോ ..?

AJAY said...

athellam ok

pakshe 3 sentence veetham ulla para akkkiyal
kurachhode

vayana sugham

kittiyene..

keniya

adipoli

Anonymous said...

nadakkatte

hi said...

:) aathmakatha aanalle ? :D kollaaam

ബിനോയ്//HariNav said...

കൊള്ളാം നന്നായി രസിപ്പിച്ചൂട്ടോ. സേനു എന്നിട്ട് പുതിയ മൊബൈല്‍ വാങ്ങിയോ? :)

saju john said...

പ്രിയ സെനു..........

നല്ല തലക്കെട്ട് എന്ന വിഭാഗത്തിലും ഒരു മത്സരം വേണമായിരുന്നു....ഈ തലക്കെട്ടും പരിഗണിക്കപ്പെടുമായിരുന്നു.

പിന്നെ.....ഒരു കാര്യം പറഞ്ഞേക്കാം, വണ്ടി കെനിയയില്‍ തന്നെ നിന്ന് വട്ടം കറഞ്ഞാതെ “പൊടിയാടി” ഭാഗത്തേക്ക് വിട്ടടിക്കട്ടെ. അല്ലെങ്കില്‍ ഈ ബ്ലോഗിന് തന്ന അവാര്‍ഡ് തിരിച്ചെടുക്കുന്നതാണ്.

ജാഗ്രതെ.......

കുറിപ്പ്: കുഞ്ഞേട്ടന്‍ പറഞ്ഞപോലെ “കഥാപാത്രത്തിന്” ഒരു സെനു മണം. ഇത്തരം അബദ്ധങ്ങള്‍ ഞങ്ങളും പണ്ട് ആരാന്റെ തലയിലാണ് വച്ച് പിടിപ്പിക്കാറുള്ളത്.

ഗൗരിനാഥന്‍ said...

അസ്സലാക്കി... :)

ജോ l JOE said...

Good

മുള്ളൂക്കാരന്‍ said...

എന്നിട്ട് പുതിയ മൊബൈല് വാങ്ങിച്ചോ...
ഏത് പോലീസ് കാരനും ഒരബദ്ധം പറ്റും ... വിട്ടുകള... :-)

My Photos said...

കഥ ലളിതം മനോഹരം. നായകന്‍ ആരെന്ന സംശയം ഇനിയും ബാക്കിയുള്ളവര്‍ കെനിയക്ക് ടിക്കറ്റെടുക്കട്ടെ.

Sureshkumar Punjhayil said...

Sharikkum vedikkettayi ketto. Ahamsakal.

Manikandan said...

സെനുച്ചായോ ഇത്രേം വേണായിരുന്നൊ :))

Neena Sabarish said...

നല്ല അവതരണം....

ബിന്ദു കെ പി said...

“പീഡനങ്ങള്‍ ഈ രാജ്യത്ത്‌ തീരെ ഇല്ലായിരുന്നു. അതിനു കാരണം നമ്മള്‍ പീഡനം എന്ന് പറഞ്ഞ്‌ കൊട്ടി ഘോഷിക്കുന്ന ഈ പരിപാടി കറമ്പി പെണ്ണുങ്ങള്‍ ലാളനമായിട്ടാണു കണക്കാക്കുന്നത്”‌

ഹ..ഹ..അതു കലക്കി....

annamma said...

പക്ഷെ ഇവിടെ കൃഷി ചെയ്യാനും, അതിനു മിനക്കെടാനും ആളില്ല.
ഗുജറാത്തിയോടു ഒന്നു പറഞ്ഞു നോക്കാമായിരുന്നില്ലേ…

ഫോറിന്‍ 'എയിഡ്സിന്റെ' കാര്യത്തില്‍ ഇവര്‍ സ്വയം പര്യാപ്തത നേടി.
കലക്കി!!!

അശോക് കർത്താ said...

ആത്മകഥയൊക്കെ പ്രസിദ്ധീകരിച്ച് തുടങ്ങാനുള്ള പ്രായമായോ സേനൂന്? മാനഹാനിയും ധനന്‍ഷ്ടവുള്ള കാര്യമായതു കൊണ്ട് കൂടുതല്‍ പ്രതികരിക്കുന്നില്ല.

എം.എസ്. രാജ്‌ | M S Raj said...

സെനു അച്ചായോ,
ഇതെന്നാ ഈ കേക്കുന്നെ? ക്രെഡിറ്റ് കാറ്ഡ് സ്വൈപ് ചെയ്യാന്‍ മാത്രം ടെക്നോളജി ഈ മേഖലയിലും വന്നെന്നോ? അമ്പമ്പോ! ശാസ്ത്രത്തിന്റെ ഒരു വളര്‍ച്ചയേ!! :)

പോസ്റ്റ് കിടിലന്‍!

മനോരമ - അതു ബോധിച്ചു.

Rani Ajay said...

നല്ല അവതരണം ... കഥാനായകന്‍ ആരാണന്നു മനസിലായി ...

..:: അച്ചായന്‍ ::.. said...

ഭഗവാനെ ... എന്തായാലും പണി കിട്ട്യില്ലേ സമധാനം ആയല്ലോ പാവം ആ കൂട്ടുകാരനെ ബൂലോകത്തും എഴുതി നാറ്റിച്ചു :D... പാവം
അപ്പൊ കെനിയ വിട്ടു അല്ലേ ഭാഗ്യം :D

john's said...

vaayicheppol 'anubhavasthante samsaaram' pole thonni.

sasneham,
john

nandakumar said...

“ഇനിയും ഈ കാര്‍ഡ്‌ എന്റെ എവിടെയിട്ട്‌ ഒരച്ചാടാ പൈസ എടുക്കേണ്ടത്??”

ഹഹഹ , സെനു രസിച്ചു, രസിപ്പിച്ചു. ;)


(ഓഫ് : പുതിയ ഹെഡ്ഡര്‍ ഡിസൈന്‍ നന്നായിട്ടുണ്ട് ട്ടാ..) ;)

Senu Eapen Thomas, Poovathoor said...

വാലെന്റയിന്‍ പോസ്റ്റ്‌ ഇട്ട സമയം ഏതാണെന്ന് നോക്കി-4:54...ആറ്റുകാല്‍ രാധാകൃഷ്ണനോട്‌ ഇനി ചോദിക്കട്ടെ, ഇത്ര ഗ്രഹപ്പിഴ ആയിരുന്നോ അതെന്ന്???

ഞാന്‍ കെനിയായില്‍ ചെന്ന് ഒരു മാസം തികയുന്നതിനു മുന്‍പ്‌ എന്റെ ഭാര്യയെയും കൊണ്ടു വന്നു. 1998ലാണു ഞാന്‍ കെനിയായില്‍ ലാന്‍ഡ്‌ ചെയ്തത്‌. 2000 ഒക്ടോബറില്‍ ഞങ്ങള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ പിറന്നു..യേസ്‌. Made in Kenya as Indian. ഞാന്‍ പറഞ്ഞത്‌ ഒരു ബാച്ചിലര്‍ പയ്യന്റെ കാര്യമാണു. പഴമ്പുരാണംസിനു കെനിയായിലും വായനക്കാരുണ്ട്‌. അവരില്‍ പലരും ഈ കക്ഷിയെ പറ്റി വീണ്ടും ഓര്‍ക്കുകയും ചെയ്തു. ഹയ്യോ... ഞാന്‍ എന്താ അത്ര മണ്ടനാണോ.... മലര്‍ന്ന് കിടന്ന് മേല്‍പ്പോട്ട്‌ തുപ്പിയാല്‍ ഈ ഗ്രാവിറ്റേഷന്‍ ഫോഴ്സ്‌ കണ്ടു പിടിച്ചില്ലായെങ്കിലും അത്‌ എന്റെ നെഞ്ചത്തെ വീഴൂവെന്ന് മനസ്സിലാക്കാന്‍ സര്‍ ഐസക്ക്‌ ന്യൂട്ടനാകാണമെന്നില്ലല്ലോ...

ഇവിടെ ശിവായ്ക്ക്‌ തുടങ്ങിയ സംശയം ഒരു മാരക വ്യാധി പോലെ പടര്‍ന്ന് പഴമ്പുരാണംസ്‌ വായനക്കാരെ ചുറ്റി വരിഞ്ഞപ്പോഴാണു ഞാന്‍ രംഗത്ത്‌ വരാന്‍ തീരുമാനിച്ചത്‌.

സ്വപ്നേച്ചി:- സീനുവോ അതാരാ?? എന്നെയാണോ ഉദ്ദേശിച്ചത്‌? അയ്യോ റോങ്ങ്‌ നമ്പര്‍...

കുഞ്ഞാ:- ആ സ്മോളിന്റെ പേരും, അളവും ഒക്കെ പ്രതി തന്നെ അവന്റെ കൂട്ടുകാരോട്‌ പങ്കു വെച്ചതാ.

ദീപക്കെ:- ഞാനല്ല പ്രതി. പിന്നെ പറ്റിയ അബദ്ധങ്ങള്‍ എന്റെ പേരില്‍ കൊടുക്കാന്‍ ചമ്മലുമില്ല. പിന്നെ പൊടിയാടിക്കാരന്‍ കള്ള്‌ കുടിക്കാതെ ജീവിക്കും.. ദാ എന്റെ ഒരു പോസ്റ്റ്‌ ആ തെളിവിലേക്ക്‌:-http://pazhamburanams.blogspot.com/2007/10/blog-post.html

മനോരമ ഇപ്പോഴും വീക്ക്നെസ്സാ.

ബിനോയി, മുള്ളൂക്കാരാ: കെനിയായില്‍ മൊബയില്‍ വളരെ അത്യാവശ്യ സാധനമാ. അതു കൊണ്ട്‌ അവന്‍ തീര്‍ച്ചയായും വാങ്ങി കാണും.

ഷമ്മി, കര്‍ത്താ ചേട്ടാ:- ഇത്‌ ആത്മ കഥയല്ല; ആത്മാവില്‍ തൊട്ടുള്ള കഥ.

സജു [നട്ടപ്രാന്താ]:- അവാര്‍ഡ്‌ തിരിച്ചെടുക്കരുതെ!!! ആദ്യമായി കിട്ടിയ അവാര്‍ഡാ.

ഈ വാലെന്റയിന്‍ കഥയിലെ പ്രതി ഞാനല്ല. പറ്റിയ അബദ്ധം തലയില്‍ കെട്ടിവെച്ചതല്ല.

പുരികപുരാണം:- കെനിയായില്‍ നിന്നും ഞങ്ങള്‍ കുറച്ച്‌ പേര്‍ മാത്രമെ പലയിടത്തോട്ടും പോയിട്ടുള്ളു. എന്നാല്‍ കഥാനായകന്‍ ഇപ്പോഴും കെനിയായില്‍ തന്നെയുണ്ട്‌. മലയാളി, വിസ കാര്‍ഡ്‌ എന്ന് പറഞ്ഞാല്‍ മൊംബസ്സായില്‍ ഒരു മാതിരി എല്ലാരും കഥാനായകന്റെ ഫോട്ടം കാണിക്കും.

ജഗതി ശ്രീകുമാര്‍ മേലേപറമ്പില്‍ ആണ്‍വീട്‌ എന്ന ചിത്രത്തില്‍ പറയുന്ന ഒരു ഡയലോഗ്‌ ഒന്ന് കടമെടുത്തോട്ടെ... ഈ ഗര്‍ഭം എന്റെയല്ല.... എന്റെ ഗര്‍ഭം ഇങ്ങനെയല്ല...പിന്നെ ഈ ഗര്‍ഭത്തിനു എന്റെ ഛായ വന്നത്‌ വായനക്കാരുടെ കുടില മനസ്സാ... അത്ര തന്നെ. കാര്യങ്ങള്‍ മനസ്സിലായോ... ഇത്‌ എന്റെ കരള്‍ തന്നെയാ.. അല്ലാതെ ചിക്കന്‍ 65 അല്ലായെന്ന്.

കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ; തലച്ചോറുള്ളവന്‍ [ തലചേറുള്ളവന്റെ കാര്യം അല്ല] ഗ്രഹിക്കട്ടെ..

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

ചേര്‍ത്തലക്കാരന്‍ said...

ഇതാണോ സിനുവണ്ണന്റെ ആത്മകദ?????

കൊള്ളാം ഈ പറ്റു പറ്റാതെ ഇനി ഞാന്‍ നോക്കിക്കോളാം............

|santhosh|സന്തോഷ്| said...

ഹഹഹാ..തകര്‍ത്തു. തകര്‍ത്താശാനെ.. രസിച്ചു ചിരിച്ച് ഒരു വഴിക്കായി..;) ആഹ് അങ്ങിനെ എത്രയെത്ര പ്രണയദിനങ്ങള്‍.

അനീഷ് രവീന്ദ്രൻ said...

ഹി ഹി...

ഇനിയും ഈ കാര്‍ഡ്‌ എന്റെ എവിടെയിട്ട്‌ ഒരച്ചാടാ പൈസ എടുക്കേണ്ടിയതെന്ന ഇടിയോടു കൂടിയ ‘വെടി’ ശബ്ദം കൂടിയാപ്പോള്‍ അവന്‍ ഷൂ കൊണ്ട്‌ ഏറു കിട്ടിയ ബുഷ്‌ കണക്കെ അറിയാതെ തല കുനിച്ച്‌ നിന്നു.

Anonymous said...

kollallo valantain
kasu poyalendha
MANAM bakkiyundallo


nalla kdha

Typist | എഴുത്തുകാരി said...

വടി കൊടുത്ത് അടി മേടിച്ചപോലായല്ലോ. എല്ലാരും വായിച്ചു രസിച്ചു, എന്നിട്ട് ആത്മകഥയല്ലേന്നൊരു ചോദ്യോം. ദുഷ്ടന്മാര്‍.

എന്തായാലും ഇപ്പഴും കെനിയയിലുള്ളവരും ഇനി പോകാനുദ്ദേശിക്കുന്നവരും ജാഗ്രതൈ.

[ nardnahc hsemus ] said...

കെനിയാ ശരിയ്ക്കും ഒരു “കെണിയാ”ണല്ലേ?

:)

വിവരണം നന്നായി ട്ടോ.. എന്നാലും ആ മുട്ടന്‍ പാരഗ്രാഫുകള്‍ നോക്കുമ്പോഴേ പ്യാടിയാവുന്നു... അല്ല, ഞാന്‍ നൂലു കെട്ടിയിട്ടുണ്ട്...

Patchikutty said...

സംഭവം കൊള്ളാം എന്നല്ല... ഉഗ്രന്‍. എന്നാലും ഈ വിശദീകരിച്ച എഴുത്തില്‍ ഒരു ആത്മകഥുടെ മണം അടിക്കുന്നില്ലേ എന്നൊരു തോന്നല്‍... എന്‍റെ വിവരക്കെടാ അല്ലെ ...

Anonymous said...

. A teacher wishes to test three different teaching methods I, II, III. To do this, the teacher chooses at random three groups of five students each and teaches each group by a different method. The same examination is then given to all the students and the marks obtained are given below. Determine at α=0.05 significance level whether there is difference between the teaching methods. Use Kruskal-Wallis test.
Method I 78 62 71 58 73
Method II 76 85 77 90 87
Method III 74 79 60 75 80

കുക്കു.. said...

കുറെ ചിരിച്ചു വെടിക്കെട്ട്‌ വായിച്ചു...
:D...

Unknown said...

എന്തായാലും കലക്കി സെനു. പോസ്റ്റ്‌ നന്നായി. ന്നാലും................

Unknown said...

-http://pazhamburanams.blogspot.com/2007/10/blog-post.html .this link not working.